കായിക കേരളത്തിന് നിരവധി വോളിബോൾ താരങ്ങളെ സമ്മാനിച്ച കാഞ്ഞിരപ്പള്ളി യിലെ വോളിബോൾ ഇൻഡോർ സ്റ്റേഡിയം തകർന്നിട്ട് ഒന്പതു വർഷം. പേട്ട ഗവൺ മെന്‍റ് സ്കൂൾ മൈതാനത്തിന് സമീപം നിർമിച്ച ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് നാലുമാസം പൂർത്തിയായപ്പോൾ തന്നെ മേൽക്കൂര തകർന്ന് വീണു. ഇന്നും ബിഎഡ് സെന്‍ററിന് സമീപം മറിഞ്ഞുവീണനിലയിൽ തന്നെ കിടക്കുകയാണ് സ്റ്റേഡിയത്തിന്‍റെ മേൽക്കൂര. വോളിബോൾ പ്രേമികളുടെയും പ്രഗത്ഭ കളിക്കാരുടെയും നാടായകാഞ്ഞി രപ്പള്ളിയിൽ ഏറെ പ്രതീക്ഷയോടെയാണ് 2014 ഫെബ്രുവരി 28ന് നിർമാണം പൂർത്തി യാക്കി സ്റ്റേഡിയം നാടിന് സമർപ്പിച്ചത്. ആന്‍റോ ആന്‍റണി എംപിയുടെ 2011-12 വർഷ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമി ച്ചത്.

മുപ്പത് അടിയിലേറെ ഉയരവും 28 മീറ്റർ നീളവും 16 മീറ്റർ വീതിയും ഉണ്ടായിരുന്ന സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയെ താങ്ങി നിർത്തുന്ന തൂണുകൾ ഒരു വശത്തേക്ക് മറി ഞ്ഞു വീഴുകയായിരുന്നു.അന്ന് നിലം പതിച്ച ഇൻഡോർ സ്റ്റേഡിയത്തിന്‍റെ മേൽക്കൂര ഒന്പതുവർഷത്തിനുശേഷവും അതേ നിലയിൽ കിടക്കുകയാണ്. വീഴ്ചയിൽ മേൽക്കൂ രയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. തൂണുകൾ ബലമായി ഉറപ്പിക്കാത്തതിനാലാണ് മേൽക്കൂര കാറ്റിൽ മറിഞ്ഞ് വീഴാൻ കാരണമെന്ന് പറയപ്പെടുന്നു.വോളിബോൾ മൈ താനങ്ങളെ പുളകം കൊള്ളിച്ച നിരവധി താരങ്ങൾ കാഞ്ഞിരപ്പള്ളിയിൽ നിന്നു പിറ വിയെടുത്തിട്ടുണ്ട്. ദേവസ്യാച്ചൻ എള്ളുക്കുന്നേൽ, ചാക്കോച്ചൻ എള്ളുക്കുന്നേൽ, പി. എസ്. മുഹമ്മദ് കാസിം, എം.എസ്. ബഷീർ, മുഹമ്മദാലി, പി.എസ്. അബ്ദുൾ റസാഖ്, വിജയൻ തോമസ്, പി.ജെ. ജോസ് എന്നീ വോളിബോൾ പ്രതിഭകൾ ഇവരിൽ ചിലർ മാത്രം.

പ്രദേശത്തെ പുതിയ വോളിബോൾ താരങ്ങളെ കണ്ടെത്തുന്നതിന് മുൻ താരങ്ങളുടെ നേതൃത്വത്തിൽ 2009ലാണ് വോളി ഫ്രണ്ട്‌സ് അസോസിയേഷൻ ആരംഭിക്കുന്നത്. അ സോസിയേഷന്‍റെ നേതൃത്വത്തിൽ അവധിക്കാല വോളിബോൾ പരിശീലനവും നൽ കി വരുന്നുണ്ട്. കുട്ടികൾക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വോളി ബോൾ ഇൻഡോർ സ്റ്റേഡിയം സ്ഥാപിച്ചത്. സ്റ്റേഡിയം ഇല്ലാതായതോടെ ക്ലബുകളുടെ യും സ്കൂളുകളുടെയും മൈതാനങ്ങളിലാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന ത്.