കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത ശ്രദ്ധ സതീഷിന്റെ മരണത്തിന് പിന്നാലെ ഹിന്ദു, മുസ്ലിം ക്രിസ്ത്യൻ വർഗീയത വിദ്യാർത്ഥികൾക്കിടയിൽ കുത്തിനിറയ്ക്കാനുള്ള ശ്രമമാണ് സോഷ്യൽ മീഡിയായി ൽ ഷെയർ ചെയ്ത കുറിപ്പിലുണ്ടായിരുന്നത്.

മനോരമ ചാനലിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് താഴെ വന്ന കമന്റിലാണ് കേസെടു ത്തിരിക്കുന്നത് ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ “അമൽജ്യോതി കോളേജിലെ ഫാസിസ്റ്റ് മാനേജ്മെന്റിനെതിരെ പടപൊരുത്തുന്ന തട്ടമിട്ട മിടുക്കികൾക്ക് അഭിനന്ദനങ്ങൾ, നി ങ്ങളൊന്ന് മനസ്സുവെച്ചാൽ ആ കോളേജിലെ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ ഹി ന്ദു പെൺകുട്ടികളെ നമ്മുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ കഴിയും. കാരണം അവിടുത്തെ സമരത്തിന് മുസ്ലീം കുട്ടികൾ നേതൃത്വം കൊടുക്കുമ്പോൾ നിങ്ങൾ പറ യുന്നതാണ് മറ്റു പെൺകുട്ടികളും കേൾക്കുക. പതുക്കെ അവരെ നമ്മുടെ വിശ്വാസ ത്തിലേക്ക് കൊണ്ടുവരണം. അത് അവർക്ക് നിഷേധിക്കാൻ പറ്റില്ല. വേണ്ടി വന്നാൽ ആ കോളേജ് തന്നെ നമുക്ക് പിടിച്ചെടുക്കാം. ദീനിന് വേണ്ടി പൊരുതുന്ന നിങ്ങളെ ഏ വരേയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ…! അബ്ദുൽ ജലീൽ താഴെപ്പാലം എന്ന വ്യക്തിയുടെ പേരിലാണ് കമന്റ് വന്നത്.

സഹപാഠിയുടെ മരണത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ വ ർഗീയ വിഷം കുത്തി നിറച്ച് പരസ്പരം തമ്മിൽ തല്ലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാ ണോ ഇതെന്നും സംശയമുണ്ട്. അബ്ദുൾ ജലീലിന്റെ പോസ്റ്റ് ശ്രദ്ധയിൽ പെട്ടതിനെ തുട ർന്ന് അടിയന്തിരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി യുടെ ഓഫീസ് പരാതി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസിന് കൈമാറി. ഇതിനേ തുടർന്നാണ് ഇന്ന് വൈകുന്നേരം കാഞ്ഞിരപ്പള്ളി പൊലീസ് ജാമ്യ മില്ലാ വകുപ്പ് പ്രകാരം പ്രകാരം അബ്ദുൾ ജലീലിന്റെ പേരിൽ കേസെടുത്തത്.