എരുമേലി : ഇരുമ്പൂന്നിക്കരയില്‍ കഴിഞ്ഞ ദിവസം അനുജനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളായി ഒളിവിലായിരുന്ന ജേഷ്ടനും പിതാവും അറസ്റ്റിലായി. പേക്കാട്ട് തങ്കപ്പന്‍, മകന്‍ രാജു എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോടതി യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പേക്കാട്ട് അനില്‍ (42) നാണ് കുത്തേറ്റത്.

പുറത്ത് പിച്ചാത്തി കൊണ്ട് കുത്തേറ്റ അനില്‍ അപകടനില തരണം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബവീതമായി ജേഷ്ടന്‍ രാജുവിന്റ്റെയും പിതാവിന്റ്റെയും കൈവശത്തിലുളള സ്ഥലത്തെ ഓലിയില്‍ നിന്ന് വെളളമെടുത്ത് പശുക്കളെ കുളിപ്പിക്കാന്‍ പമ്പ് സെറ്റുമായെത്തിയ അനുജനെ ഇരുവരും തടഞ്ഞതാണ് വാക്കേറ്റത്തിലും കത്തിക്കുത്തിലുമെത്തിയതെന്ന്‌പോലിസ് പറഞ്ഞു.

സ്വത്ത് വീതം വെച്ചത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തമ്മില്‍ അസ്വാരസ്യത്തിലായിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരി ക്കുന്നതെന്ന് മണിമല സിഐ റ്റി ഡി സുനില്‍കുമാര്‍, എരുമേലി എസ്‌ഐ മനോജ് മാത്യു എന്നിവര്‍ അറിയിച്ചു.