Exif_JPEG_420

പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷ മാകുന്ന സാഹചര്യത്തിൽ നിയോജകമണ്ഡല പരിധിയിൽ ജനവാസ മേഖലകളുമായി വനാതിർത്തി പങ്കിടുന്ന 30 കിലോമീറ്റർ ദൂരം പൂർണമായും വിവിധ സുരക്ഷിതത്വ ക്ര മീകരണങ്ങൾ ഒരുക്കി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് ത ടയുന്നതിന് പദ്ധതി നടപ്പിലാക്കുന്നു. നിലവിൽ വനാതിർത്തികളിൽ 6 കിലോമീറ്റർ ദൂ രത്തിൽ മാത്രമാണ് സൗരവേലി നിലവിലുള്ളത്. ഇതിൽ മൂന്നര കിലോമീറ്റർ ദൂരത്തി ൽ സമീപനാളിൽ നിർമ്മിച്ചത് ഒഴികെ മിക്ക സ്ഥലങ്ങളിലും സൗരവേലികൾ തകരാ റിലുമാണ്. ഇതുമൂലമാണ് വന്യമൃഗങ്ങൾ കൂടുതലായി നാട്ടിൽ പ്രവേശിക്കുകയും ജീ വനും, സ്വത്തിനും നാശം വരുത്തുകയും ചെയ്യുന്നത്.

വനാതിർത്തികളിൽ പൂർണമായും സുരക്ഷിതത്വ ക്രമീകരണങ്ങൾ ഒരുക്കുന്നതിനെ ക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തുന്നതിനും, തീരുമാനങ്ങൾ എടുത്ത് പദ്ധതി തയ്യാ റാക്കുന്നതിനും വേണ്ടി ജൂൺ 24ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മുണ്ടക്കയം പ ഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജനപ്രതിനിധികളുടെയും,വനം വകുപ്പ് ഉദ്യോ ഗ സ്ഥരുടെയും സംയുക്ത യോഗം നടക്കും. വനം വകുപ്പ് അധികൃതരെ കൂടാതെ ജന വാസ മേഖലകളുമായി വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, വിവിധ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. വന്യമൃഗശല്യം തടയുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വിശദമായ ചർച്ചകളുടെയും, നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ വനാതിർത്തികളിൽ പൂർണമായും സുരക്ഷിതത്വ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള വിശദമായ കർമ്മപദ്ധതിയും തയ്യാറാക്കും.

ഇതിനായി വനംവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. സൗരവേലി, ഹാങ്ങിങ് ഫെൻസ്, ജൈവവേലി, കിടങ്ങുകൾ, തുടങ്ങി എല്ലാവിധ പ്രതിരോധ സംവിധാനങ്ങളും പരിഗണിക്കുന്നതാണ്. ഇതിനായി വനം വകുപ്പ് ഫണ്ട്, ത്രിതല പഞ്ചായത്ത് ഫണ്ട്, എംഎൽഎ ഫണ്ട്, നബാർഡ് പദ്ധതി എന്നീ ഫണ്ട് സ്രോതസ്സുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും ഉദ്ദേശിക്കുന്നു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ജനവാസ മേഖലകളിൽ വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സുരക്ഷിതത്വ ക്രമീരണങ്ങൾ പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്.