മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയായ സംഭവ ത്തിൽ മൂന്ന് പേർ അറസ്റ്റിലായി. പതിനഞ്ച് വയസ്സുകാരിയും സുഹൃത്തായ പെൺകു ട്ടിയും വിഷം കഴിച്ച ശേഷം പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നട ത്തിയ അന്വേഷണമാണ് വഴിത്തിരിവായത് .
കോരുത്തോട് മടുക്ക സ്വദേശികളായ, അനന്ദു, മഹേഷ്, എരുമേലി ചെറുവള്ളി എസ്റ്റേറ്റ് സ്വദേശി രാഹുൽ രാജ് എന്നിവരെയാണ്15 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പി ച്ച സംഭവത്തിൽ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.പ്രതികൾ മൂന്ന് പേർക്കും 20 വയസ്സ് മാത്രമാണ് പ്രായം.പ്രതികൾ മൂവരും പ്രണയം നടിച്ചാണ് പെൺകുട്ടിയെ പീഡി പ്പിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സ്കൂൾ വിദ്യാർഥികളായ രണ്ട് പെൺകുട്ടികൾ എലിവിഷം കഴിച്ച ശേഷം മുണ്ടക്കയം വെളളനാടി വള്ളക്കടവ് പാലത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.  ഫോണിൽ ഫോട്ടോ എടുത്തതുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്ക് പറഞ്ഞതോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് കോരുത്തോട്, മടുക്ക സ്വദേശിനികളായ വിദ്യാർത്ഥിനികൾ പോലീസിന്  മൊഴി നൽകിയത്.
എന്നാൽ ഇതിൽ ദുരൂഹത തോന്നിയ പോലീസ് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഒരു കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് വ്യക്തമായതോടെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.തുടർന്ന് പെൺകുട്ടികളെ കൗൺസി ലിംഗിന് വിധേയയാക്കിയതോടെയാണ് പീഢന വിവരം പുറത്തറിയുന്നതും  യുവാക്ക ളെ അറസ്റ്റ് ചെയ്തതും. പെൺകുട്ടികളുടെ മൊബൈലുകൾ  പരിശോധിച്ചതും പ്രതികളി ലേക്കെത്തുവാൻ സഹായകരമായി രാഹുൽ രാജാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാ യിരിക്കെ പെൺകുട്ടിയെ ആദ്യം പീഢിപ്പിച്ചത്.
സംഭവത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന കോരുത്തോട് സ്വദേശിയായ യുവാവിന് വേണ്ടിയും പോലീസ് തിരച്ചിൽ തുടരുകയാണ്. പീഢനത്തിനിരയായ പെൺകുട്ടിയുടെ സുഹൃത്തിനെയും കൗൺസിലിംഗിന് വിധേയമാക്കുമെന്ന് പോലിസ് അറിയിച്ചു.