കോട്ടയം:കണ്ടക്‌ടർമാരുടെ കുറവിനെത്തുടർന്ന് ജില്ലയിൽ ഇന്നലെയും നിരവധി കെഎസ്ആർടിസി ബസുകൾ മുടങ്ങി.പിഎസ്‌സി നിയമനം ലഭിച്ച പുതിയ കണ്ടക‌്ടർമാർ ഇന്നു മുതൽ എത്തിത്തുടങ്ങിയാലും സർവീസുകൾ പഴയ സ്ഥിതിയിലാക്കാൻ ഒരാഴ്ചകൂടി വേണ്ടിവരും.പുതിയ കണ്ടക്‌ടർമാർക്ക് സ്ഥിരനിയമനം തൽക്കാലം നൽകില്ലെന്ന സൂചനയുണ്ടായതിനാൽ പിഎസ്‌സി മെമ്മോ ലഭിച്ച ചിലർ ജോലിക്കെത്തുമോയെന്ന ആശങ്കയുണ്ട്. കുറഞ്ഞത് മൂന്നു ദിവസത്തെ പരിശീലനത്തിനുശേഷമേ ഇവരെ ബസുകളിൽ നിയോഗിക്കാനാകൂ.

ഇന്നലെ രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് നാലുവരെ വിവിധ ഡിപ്പോകളിൽ മുടങ്ങിയ സർവീസുകളുടെ എണ്ണം ചുവടെ. ബ്രാക്കറ്റിൽ നിലവിലുള്ള ആകെ ഷെഡ്യൂളുകൾ.കോട്ടയം- 15 (109), ചങ്ങനാശേരി- 12 (62), വൈക്കം- എട്ട് (45), പാലാ-12 (92), ഈരാറ്റുപേട്ട-12 (70), പൊൻകുന്നം – 15 (53), എരുമേലി- 10 (35).ഗ്രാമീണമേഖലയിലേക്കുള്ള ഓർഡിനറി സർവീസുകളാണു മുടങ്ങിയതേറെയും.സ്ഥിരം കണ്ടക്‌ടർമാർക്ക് ഓവർ ടൈം ഡ്യൂട്ടി നൽകിയാണു പരമാവധി സർവീസുകൾ നടത്തിവരുന്നത്.കളക്‌ഷനിൽ കാര്യമായ കുറവുണ്ടായിട്ടില്ല. പന്പ സർവീസുകൾ മൂന്നെണ്ണം മാത്രമെ മുടങ്ങിയുള്ളു.