ഏയ്ഞ്ചൽവാലിയിൽ ഈ വർഷം 1600 പട്ടയം വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ. കൂട്ടിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കു കയായിരുന്നു മന്ത്രി.ഏയ്ഞ്ചൽവാലിയിൽ നിരുപാധിക പട്ടയം വിതരണം ചെയ്യും. പ ത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശമായ മ്ലാപ്പാറയിൽ ജില്ലക ളുടെ അതിർത്തി അളന്നു നിശ്ചയിച്ചിട്ടില്ലായിരുന്നു. 25 വർഷത്തിലധികമായി ജില്ലാ അതിർത്തി നിശ്ചയിക്കപ്പെട്ടിരുന്നില്ല. നിലവിൽ വനം, റവന്യൂ, സർവേ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി സർവേ പൂർത്തീകരിച്ചിട്ടുണ്ട്. ഈ മാസം അഞ്ചിന് വീ ണ്ടും സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കി. അതിർത്തി നിശ്ചയിച്ചു കഴിഞ്ഞതിനാൽ ഇവിടങ്ങളിൽ കൃത്യതയോടെയുള്ള പട്ടയം നൽകും. പട്ടയത്തോ ടൊപ്പം സ്ഥലത്തിന്റെ സ്‌കെച്ചു കൂടി നൽകുന്നതോടെ ഇവിടെ റീസർവേ നടത്തേ ണ്ടി വരില്ല. നേരത്തേ നൽകിയ പട്ടയങ്ങൾ സാധൂകരിക്കാനുള്ള നടപടികൾ സ്വീക രിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂട്ടിക്കലിൽ പ്രളയഫണ്ടായി അനുവദിച്ച 75 ലക്ഷം രൂപയിൽ ബാക്കിയുള്ള തുക അ ടിയന്തരമായി വിനിയോഗിക്കണമെന്ന് മന്ത്രി പറഞ്ഞു. തുക വിനിയോഗത്തിന് ഏതെ ങ്കിലുംതരത്തിലുള്ള സാങ്കേതികതടസങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കുന്നതിന് അ ടിയന്തരമായി യോഗം വിളിച്ചുചേർക്കണമെന്നും മന്ത്രി കളക്ടർക്ക് നിർദ്ദേശം നൽകി.
കൂട്ടിക്കലിലും പ്ലാപ്പള്ളിയിലും കൊക്കയാറിലുമുണ്ടായ ഉരുൾപൊട്ടലിൽ 120 പേർ ക്കാണ് കൂട്ടിക്കലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടത്. കൂട്ടിക്കലിൽ 23 പേർക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വീട് നിർമിച്ച് നൽകി. ബാക്കി 97 പേർക്കും ഭൂമി വാങ്ങുന്നതിനായുള്ള ആറു ലക്ഷം രൂപയും നൽകി കഴിഞ്ഞു. വീടു വയ്ക്കുന്നതിനു ള്ള നാലു ലക്ഷം രൂപ ഉടൻ കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷനായി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ, കൂട്ടിക്കൽ പ ഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ജസ്സി ജോസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തം ഗം അഞ്ജലി ജേക്കബ്, കൂട്ടിക്കൽ പഞ്ചായത്ത് അംഗം പി.എസ്. സജിമോൻ, സബ് ക ളക്ടർ സഫ്ന നസറുദ്ദീൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, കാഞ്ഞിരപ്പ ള്ളി തഹസിൽദാർ കെ.എം. ജോസുകുട്ടി, ഓഫീസർ എ.എസ്. മുഹമ്മദ് വിവിധ രാ ഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.