അമിതവിലയും പൂഴ്ത്തിവയ്പും തടയാൻ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃ ത്വത്തിൽ സംയുക്ത സ്‌ക്വാഡ് ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാര സ്ഥാപ നങ്ങളിൽ മിന്നൽ പരിശോധന നടത്തി.108 വ്യാപാരസ്ഥലങ്ങളിൽ നടത്തിയ പരിശോ ധനയിൽ 50 ക്രമക്കേടുകൾ കണ്ടെത്തി. വിലവിവരപട്ടിക പ്രദർശിപ്പിക്കാതെയും പാ യ്ക്കറ്റുകളിൽ കൃത്യമായ വില രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉൽപന്ന ങ്ങൾ വിൽപനയ്ക്കുവച്ചതും അടക്കമുള്ള ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെ ത്തി. വിപണിയിലെ അമിത വില നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീ കരിച്ച നടപടികളുടെ ഭാഗമായാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ്, പൊ തുവിതരണ വകുപ്പ്, റവന്യൂ, പോലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്ത സ്‌ക്വാഡ് വ്യാപകപരിശോധന നടത്തിയത്.
പല കടകളിലും ഭക്ഷ്യസുരക്ഷ ലൈസൻസ് പുതുക്കിയിട്ടുപോലുമില്ലായിരുന്നു. ത ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് പോലുമില്ലാതെയാണ് മണർ കാട് ഗ്രാമപഞ്ചായത്തിലെ മൊത്തവ്യാപാരസ്ഥാപനം പ്രവർത്തിച്ചതെന്ന് റെയ്ഡിൽ ക ണ്ടെത്തി. നടപടിയെടുക്കാൻ സ്ഥലത്തു പരിശോധന നടത്തിയ കളക്ടർ വി. വിഗ്‌നേ ശ്വരി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മണർകാട് ടൗണിലെ ഹൈപ്പർ മാ ർക്കറ്റുകളിൽ കളക്ടർ നേരിട്ടു നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ നിരവധി ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പായ്ക്ക് ചെയ്ത വസ്തുക്കളിൽ വിലയോ തൂക്കമോ കാലാവധിയോ രേഖപ്പെടുത്താത്ത പാമ്പാടിയിലെ പലചരക്കുവ്യാപാരസ്ഥാപനത്തിന് ലീഗൽ മെട്രോളജി വകുപ്പ്് 5000 രൂപ പിഴയടിച്ചു.
അഞ്ചു താലൂക്കുകളിലായി ആറു സ്്ക്വാഡായി തിരിഞ്ഞായിരുന്നു ജില്ലയിലെ പച്ചക്കറി മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും പലചരക്ക് മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും സൂപ്പർമാർക്കറ്റുകളിലും പരിശോധന. റെയ്ഡിന് ജില്ലാ സപ്‌ളൈ ഓഫീസറും താലൂക്ക് സപ്‌ളൈ ഓഫീസർമാരും നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും. വിലവിവരപട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാരസ്ഥാപനങ്ങൾക്കും കാലാവധി കഴിഞ്ഞ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ഭക്ഷ്യസുരക്ഷ അടക്കം മതിയായ ലൈസൻസുകളില്ലാത്ത പ്രവർത്തിക്കുന്നവർക്കുമെതിരേ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു.
കോട്ടയം താലൂക്കിൽ രണ്ട് സംഘങ്ങളായിട്ടായിരുന്നു പരിശോധന. 35 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 18 ക്രമക്കേടുകൾ കണ്ടെത്തി. ഒരു സ്ഥാപനത്തിൽനിന്ന് പിഴ ഈടാക്കി. 17 സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. ചങ്ങനാശേരി താലൂക്കിൽ 17 സ്ഥലത്ത് നടത്തിയ പരിശോധനയിൽ നാലു സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നോട്ടീസ് നൽകി.  കാഞ്ഞിരപ്പള്ളിയിൽ 24 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ 14 സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. മീനച്ചിൽ താലൂക്കിൽ 18 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയപ്പോൾ ക്രമക്കേട് കണ്ടെത്തിയ ഏഴു സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. വൈക്കം താലൂക്കിൽ 15 ഇടത്ത് പരിശോധന നടത്തിയപ്പോൾ ക്രമക്കേട് കണ്ടെത്തിയ ഏഴു സ്്ഥാപനങ്ങൾക്കു നോട്ടീസ് നൽകിയിട്ടുണ്ട്.