കണമല: അഴുതയാറിലെ വളക്കുഴി കടവില്‍ കുളിക്കാനെത്തിയ നാട്ടുകാര നും ഫോറസ്റ്റ് വാച്ചറുമായ ഉടുമ്പക്കല്‍ മനോജും ഭാര്യ, കുട്ടികള്‍, സുഹൃ ത്തും അയല്‍വാസിയുമായ പനച്ചിക്കല്‍ സന്തോഷ്, ഭാര്യ, മക്കള്‍ എന്നിവ രാണ് ആനയുടെ മുന്നില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ആറ്റില്‍ കുളി ക്കുകയും വസ്ത്രങ്ങള്‍ കഴുകുകയുമായിരുന്ന കുട്ടികളും സ്ത്രീകളും ഉള്‍ പ്പെടെയുള്ളവരുടെ മുന്നിലേക്ക് വനത്തില്‍ നിന്നെത്തിയ ആന ചിന്നം വിളി ച്ച് തുമ്പിക്കൈ ചുഴറ്റി പാഞ്ഞെത്തിയത് അപ്രതീക്ഷിതമായി. എന്ത് ചെയ്യ ണമെന്നറിയാതെ ആദ്യം ഭയന്നുപോയെങ്കിലും ധൈര്യം സംഭരിച്ചു കുട്ടിക ളെയുമെടുത്ത് ഓടിയത് രക്ഷയായി. കലി പൂണ്ട ആന വസ്ത്രങ്ങളും ബ ക്കറ്റും സോപ്പുമൊക്കെ ചവിട്ടിമെതിച്ചു. ഇന്നലെ എയ്ഞ്ചല്‍വാലി എഴു കുംമണ്ണിലാണ് സംഭവം.
മനോജ് അറിയിച്ചതിനെത്തുടര്‍ന്ന് വനപാലക സംഘം സ്ഥലത്തെത്തി വെടി പൊട്ടിച്ച് ആനയെ തുരത്തിയോടിച്ചെങ്കിലും ഉച്ചയ്ക്ക് 12 ാടെ ആനകള്‍ കൂ ട്ടമായി ഇതേ സ്ഥലത്തെത്തി നിലയുറപ്പിച്ചിരിക്കുകയാണ്. വനത്തില്‍നിന്ന് നാട്ടിലിറങ്ങുന്ന ആനകളെ ഭയന്നു കഴിയുകയാണ് ഒരാഴ്ചയായി നാട്ടുകാ ര്‍. എയ്ഞ്ചല്‍വാലി, കാളകെട്ടി, പത്തേക്കര്‍, എഴുകുംമണ്ണ് എന്നിവിടങ്ങളി ല്‍ ആനകളെ ഭയന്ന് അതിരാവിലെ റബര്‍ ടാപ്പ് ചെയ്യാന്‍ പോകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷിപ്പണികളും ടാപ്പിംഗുമൊക്കെ രാവിലെ പത്ത് മണി കഴിഞ്ഞാണ്.

രാത്രിയിലും പുലര്‍ച്ചെയും മാത്രമല്ല പകല്‍ സമയത്തും ഇപ്പോള്‍ ആനകളെ ത്തുന്നു. ക ഴിഞ്ഞ ദിവസങ്ങളില്‍ ഉറുമ്പില്‍ ദിലീപ്, ചേലാക്കല്‍ രാജന്‍ എന്നിവരുടെ പുരയിടങ്ങളി ലെത്തിയ ആനകള്‍ വാഴ, റബര്‍ കൃഷികള്‍ നശി പ്പിച്ചു. വനാതിര്‍ത്തിയിലെ സൗര വൈ ദ്യുതി വേലികള്‍ പലതും പ്രവര്‍ത്ത നരഹിതമാണ്. പ്രവര്‍ത്തിക്കുന്ന വേലികളില്‍ പക ല്‍ സമയത്തും സൗര വൈദ്യുതി പ്രവര്‍ത്തിപ്പിക്കാന്‍ ഇന്നലെ വനപാലകര്‍ നിര്‍ദേശം ന ല്‍കി. വനത്തില്‍ വെള്ളവും ഭക്ഷ്യ വിഭവങ്ങളും കുറഞ്ഞതോടെയാണ് ആനകള്‍ കൂട്ട ത്തോടെ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. വെള്ളവും ഭക്ഷ്യയോഗ്യ സസ്യങ്ങളും വന ത്തില്‍ ലഭ്യമാക്കിയാല്‍ ആനകളുടെ കാടിറക്കം തടയാനാകും.

വനത്തിലെ നീര്‍ച്ചാലുകള്‍ സംരക്ഷിച്ച് മൃഗങ്ങള്‍ക്ക് കുടിക്കാന്‍ പാകത്തില്‍ തടയണകളും കുളങ്ങളും നിര്‍മിക്കുന്നത് ഗുണകരമാണ്. ദിവസങ്ങളായി നാട്ടുകാര്‍ ആനകളെ ഭയന്ന് ഉറക്കമൊഴിച്ച് വീടുകളില്‍ കാവലിരിക്കുകയാണ്. ആനകളെ തുരത്താന്‍ പടക്കങ്ങള്‍ പൊട്ടിക്കുകയാണ് ഒരു മാര്‍ഗം. തീ കത്തിച്ച് ഭയം സൃഷ്ടിച്ച് ഓടിക്കാന്‍ ശ്രമിക്കാറുമുണ്ട്. ചെണ്ടയും പാട്ടത്തകരയും കൊട്ടി ശബ്ദം ഉണ്ടാക്കാറുമുണ്ട്. എന്നാല്‍ ഇതൊന്നും ഒരു പരിധിയില്‍ കൂടുതല്‍ ഫലപ്രാപ്തിയിലെത്തില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആനകളെ തുരത്തി ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരനായ വയോധികന്‍ കുഴഞ്ഞുവീണ് മരണപ്പെട്ടിരുന്നു. ആനകള്‍ മാത്രമല്ല കാട്ടുപോത്തുകളും പന്നികളും കൂട്ടത്തോടെ വിളകള്‍ നശിപ്പിക്കുന്നത് പതിവാണ്. പ്രളയത്തിന്റെ നാശനഷ്ടങ്ങളും വിളകളുടെ വിലയിടിവും സാമ്പത്തിക പ്രയാസങ്ങളും വലയ്ക്കുന്നതിന് പുറമെയാണ് പമ്പാവാലിയിലെ കര്‍ഷകരില്‍ കാട്ടുമൃഗങ്ങളുടെ ഭീഷണിയും ഉപദ്രവവും നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്.