സിബിഎസ്ഇ പത്താം ക്ലാസ് കണക്കുപരീക്ഷ എഴുതിയ വിദ്യാർഥിനിക്കു ലഭിച്ചത് 2016 ലെ ചോദ്യപേപ്പർ. കഞ്ഞിക്കുഴി മൗണ്ട് കാർമൽ വിദ്യാനികേതനിലെ വിദ്യാർഥിനി വടവാതൂർ നവോദയ സ്കൂൾ സെന്‍ററായി പരീക്ഷ എഴുതിയ കുമ്മനം ചാത്തൻകോട്ടുമാലിയിൽ കൊച്ചുവാഴയിൽ അമീയ സലീമിനാണ് 2016ലെ ചോദ്യക്കടലാസ് ലഭിച്ചത്.

28ന് രാവിലെ പരീക്ഷ എഴുതി ഉച്ചയ്ക്കു പുറത്തിറങ്ങി കൂട്ടുകാരുമായി ചോദ്യങ്ങൾ വിശകലനം ചെയ്തപ്പോഴാണു തനിക്കു കിട്ടിയതു പഴയ ചോദ്യക്കടലാസാണെന്നു തിരിച്ചറിഞ്ഞത്. അമീയയുടെ പരാതിയെത്തുടർന്നു മൗണ്ട് കാർമൽ സ്കൂൾ അധികൃതർ സിബിഎസ്ഇ തിരുവനന്തപുരം റീജണൽ സെന്‍ററിൽ പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

വടക്കേ ഇന്ത്യയിലെ ചോദ്യപേപ്പർ ചോർച്ചയിൽ അമീയ ഇരയായതായിരിക്കാമെന്ന് ബന്ധുക്കൾ പറഞ്ഞു. ഡൽഹിയിൽ ചോദ്യക്കടലാസ് ചോർത്തിയ ശേഷം അതേ പായ്ക്കറ്റിൽ എണ്ണം തികയ്ക്കാൻ പഴയ ചോദ്യക്കടലാസ് തിരുകിവച്ചതാകാമെന്നാണ് ബന്ധുക്കളുടെ സംശയം.