കൊടിയേരിക്ക് കടുത്ത മാനസികരോഗമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എ സ് ശ്രീധരൻപിള്ള.കാണുതെല്ലാം അന്ധമായി ആർ.എസ്.എസുകാർക്കും ബി ജെ പി ക്കാർക്കും എതിരെ തിരിച്ച് വിടുന്ന കൊടിയേരി ബാലകൃഷ്ണന്റെ മാനസികവസ്ഥ യെ പറ്റി നല്ല ഡോക്ടറെ കാണിച്ച് പരിശോധിക്കണമെന്നും ഇങ്ങനെ വരുന്ന മാനിയ ഒരു രോഗമാണന്നും ശ്രീധരൻപിള്ള.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഏതു തലം വരെയും പോകുന്ന അധപതിച്ച രാഷ്ട്രീയക്കാ രനായി കൊടിയേരി മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള പൊൻകുന്നത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്ക വയാണ് പറഞ്ഞത്.കന്യാ സ്ത്രീകൾ നടത്തിയ സമരം മുഴുവൻ ബി.ജെ.പിയും ആർ.എസ്.എസും അടക്കമുള്ള ഹിന്ദു വർഗീയ വാദികൾ ക്രിസ്ത്യാനികൾക്കെതിരെ നടത്തുന്ന പോരാട്ടാമാണ് എന്ന കൊടിയേരി പറയുന്നത്, അദ്ദേഹത്തെ കൊണ്ടുപോയി വല്ല മെന്റൽ ഹോസ്പിറ്റ ലി ലും ഇടണമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഏതു തലം വരെയും പോകുന്ന അധപതിച്ച രാഷ്ട്രീയ ക്കാരനായി കൊടിയേരി മാറിയെന്നും സമരത്തെ ബി ജെ പി ഒരിക്കലും മുതലെടു ക്കാൻ ശ്രമിച്ചിട്ടില്ലന്നും ബി ജെ പി അധ്യക്ഷൻ പറഞ്ഞു. സ്ത്രീക്കെൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് കേസെടുക്കണമെങ്കിൽ മതവും രാഷ്ട്രീയവും നോക്കിയാണ് കേസെ ടുക്കുന്നതെന്നും സ്ത്രീക്കെതിരായ പീഡനത്തിന് തെളിവുകൾക്ക് വേണ്ടി കാത്തിരിക്കു ന്ന നിയമ വ്യവസ്ഥ കേരളത്തിലല്ലാതെ ഒരിടത്തുമില്ലന്നും അദ്ദേഹം പറഞ്ഞു.