കാഞ്ഞിരപ്പള്ളി കോവിൽക്കടവ് മണ്ണാംപറമ്പിൽ കെ കെ മുഹമ്മദ് കുഞ്ഞിന് സഹായി എന്ന പേരു ലഭിച്ചത് മറ്റുള്ളവരെ സഹായിക്കുവാൻ തുടങ്ങിയതോടെയാ ണ്. ആറു വയസു മുതൽ ചെറിയ ജോലികൾ ചെയ്തു തുടങ്ങിയിരുന്നു. 1969 മുതൽ കാഞ്ഞിരപ്പളളി പേട്ട കവലയിൻ ടാക്സി ഡ്രൈവറായി ജോലി തുടങ്ങിയതോടെ യാണ് ‘സഹായി’ എന്ന പേര് ലഭിച്ചത്. വാഹന സംബന്ധമായ നികുതി അടയ്ക്കൽ, പേര് മാറ്റം ,വാഹനങ്ങളുടെ കൈമാറ്റം, ഡ്രൈവിംഗ് ലൈസൻസ് എടുക്കൽ, പു തുക്കൽ ഇതൊക്കെ ദിവസങ്ങൾക്കുള്ളിൽ കേരളത്തിലെ ഏത് മോട്ടോർ വാഹന വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ട് ചെയ്തു കൊടുക്കും.ഇതോടൊപ്പം സ്വന്തം പേരി നൊപ്പം ‘സഹായി’ എന്ന പേര് പതിഞ്ഞു.
ഇപ്പോൾ സ്ഥലം പാട്ടത്തിനെടുത്ത് വിവിധ സ്ഥലങ്ങളിൽ കപ്പ, വാഴ, ചേന, മറ്റ് നടുതലകൾ കൃഷി ചെയ്യുന്നുമുണ്ട്.മുഹമ്മദ് കുഞ്ഞിൻ്റെ പാത പിൻതുടർന്ന് മൂത്ത മകൻ അബ്ദുൽ സമദ് ‘സഹായി സർവ്വീസ് സെൻറ്റർ ‘ എന്ന സ്ഥാപനം പൊൻകുന്നം പാലാ റോഡിലെ പഴയ ആർ ടി ഒ ഓഫീസ് ജംഗ്ഷനിൻ നടത്തുന്നുണ്ട്. ഹൗവ്വാ ബീവിയാണു മുഹമ്മദുകുഞ്ഞിൻ്റെ ഭാര്യ. അബു ബേക്കർ സിദിഖ്, അഫ്സൽ ഖാൻ ,മുഹമ്മദ് ഹനീഫ് എന്നിവരാണ് മറ്റു മക്കൾ.

+ There are no comments
Add yours