പനമറ്റം ഗവ.എച്ച്.എസ്.എസ്.കെട്ടിടത്തിലും

രണ്ടുവർഷം മുൻപ് കുട്ടികളുൾപ്പെടെ പത്തോളം പേർക്ക് നായകളുടെ കടിയേറ്റിരുന്നു. അന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏതാനും നായകളെ പിടികൂടി പാലായിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം തെരുവുനായകളുടെ നിയന്ത്രണത്തിന് യാതൊരു നടപടിയും സ്വീകരിച്ചില്ല. സ്‌കൂൾ മൈതാനത്ത് ഏതുസമയവും ഇവയുടെ ശല്യമാണ്. പുലർച്ചെ നടക്കാനിറങ്ങുന്നവർക്കും ക്ഷേത്രത്തിൽ പോകുന്നവർക്കും നായകൾ ഭീഷണിയാണ്. ഇരുചക്രവാഹനങ്ങളുടെ പിന്നാലെ ഇവ കുരച്ചുകൊണ്ട് ചാടുന്നതും പതിവാണ്.

+ There are no comments
Add yours