എരുമേലി:  എരുമേലി സെന്‍റ് തോമസ് സ്കൂളിലേക്ക് എത്തിയത് നേട്ടങ്ങളുടെ സന്തോഷ വാർത്തകൾ. കേന്ദ്ര സർക്കാരിന്‍റെ നീതി ആയോഗിന് കീഴിൽ 20 ലക്ഷം ചെലവിടുന്ന ടിങ്കറിംഗ് ലാബ് സ്കൂളിന് അനുവദിക്കപ്പെട്ടതാണ് ആഹ്ലാദവും അഭിമാനവുമായ ഒരു നേട്ടമെന്ന് സ്കൂൾ അധികൃതർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

സ്വയം ചില ജോലികൾ ചെയ്യാവുന്ന റോബോട്ടുകളെ വരെ നിർമിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ശാസ്ത്രാഭിരുചിയും നിരീക്ഷണപാടവവും പകരുമെന്നുള്ളതാണ് ഇത്തരം ലാബുകളുടെ പ്രത്യേകത. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ നിന്നു ഹൈസ്കൂളിലേക്ക്10 സ്മാർട് ക്ലാസ് മുറികളും ഹയർ സെക്കൻഡറിയിലേക്ക് ആറ് മുറികളും അനുവദിച്ചിട്ടുണ്ടെന്നുളളതാണ് സന്തോഷകരമായ മറ്റൊരു നേട്ടം. ഇതിൽ ആറ് ക്ലാസ് മുറികളുടെ നിർമാണം പൂർത്തിയാകാറായി. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെയുളള പഠനവും ഇന്‍റർനെറ്റ് വഴി സംശയ നിവാരണവുമാണ് സ്മാർട്ട് ക്ലാസുകളുടെ പ്രത്യേകത.

സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിലെ വൃത്തിയും മികവും പഠനാന്തരീഷവും മാനവ വിഭവ വികസനശേഷി മന്ത്രാലയം പരിശോധിച്ചതിൽ സ്കൂളിന് ഉയർന്ന റേറ്റിംഗ് ലഭിച്ചതാണ് സന്തോഷകരമായ മറ്റൊരു നേട്ടം. 86 ശതമാനം റേറ്റിംഗാണ് മറ്റ് മുന്തിയ പബ്ലിക് സ്കൂളുകളോട് മത്സരിച്ച് പൊതുവിദ്യാലയത്തിന്‍റെ പരിമിതികൾക്കുളളിൽ നിന്നു സെന്‍റ് തോമസ് സ്കൂൾ നേടിയത്. വൃത്തിയുളള വിദ്യാലയത്തിന് പുരസ്കാരം നൽകുന്ന ഈ കേന്ദ്ര പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ നടത്തിയ പരിശോധനയിലാണ് സ്കൂൾ ഉയർന്ന റേറ്റിംഗിലെത്തിയത്. കുടിവെളളം, കെട്ടിടം, പെരുമാറ്റം എന്നിവയിൽ ഫൈവ് സ്റ്റാറാണ് റേറ്റിംഗിൽ നേടിയ സ്കോർ.

കുട്ടികളെ ശാസ്ത്രപ്രതിഭകളാക്കി മാറ്റുന്ന ഉന്നത സാങ്കേതിക വിദ്യയാണ് അടൽ ടിങ്കറിംഗ് ലാബിൽ സജ്ജമാക്കുന്നത്. റോബോട്ടുകളെ നിർമിക്കാനുളള കിറ്റുകൾ, ത്രീഡി പ്രിന്‍ററുകൾ, മൈക്രോ കൺട്രോളേഴ്സ്, ഇലക്ട്രോണിക്സ് കിറ്റുകൾ തുടങ്ങിയവ ലാബിൽ കേന്ദ്ര പദ്ധതിയിലൂടെ ലഭിക്കും. 20 ലക്ഷം രൂപ അഞ്ച് വർഷം കൊണ്ടാണ് കേന്ദ്ര ഫണ്ടിലൂടെ ലഭിക്കുക. കുട്ടികളെ ഭാവിയിൽ നവയുഗ തൊഴിൽ സംരഭകരാക്കുന്നതിനുളള പ്രോജക്ടുകളാണ് ലാബിൽ ഒരുക്കുന്നത്.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയിയുടെ സ്മരണയ്ക്കായി മൂന്ന് വർഷം മുമ്പാണ് അടൽ ടിങ്കറിംഗ് ലാബുകൾ കേന്ദ്ര നീതി ആയോഗ് വഴി ആരംഭിച്ചത്. കേന്ദ്ര ഫണ്ടിന്‍റെ അത്രയും തുക സ്കൂൾ അധികൃതരും ചെലവിട്ടാലാണ് ലാബുകൾ പ്രയോജനകരമാവുക. വിശാലമായ പ്ലേ ഗ്രൗണ്ടിന്‍റെ നിർമാണം സ്കൂളിൽ പൂർത്തിയാകാറായി. ഒപ്പം പാചകപ്പുര, ഡൈനിംഗ് ഹാൾ നിർമാണവും പുരോഗമിക്കുകയാണ്.

നവീകരണം പൂർത്തിയായ കംപ്യൂട്ടർ ലാബിന്‍റെ പ്രവർത്തനവും വാർഷിക സമ്മേളനത്തിൽ ആരംഭിക്കും. സമ്മേളനത്തിന്‍റെ ഉദ്ഘാടനം രൂപതാ കോർപറേറ്റ് മാനേജർ ഫാ. സഖറിയാസ് ഇല്ലിക്കമുറിയിൽ നിർവഹിക്കുമെന്ന് പത്രസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഹെഡ്മാസ്റ്റർ ഒ.എ. ആന്‍റണി എന്നിവർ അറിയിച്ചു.