കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലമായി ഇവിടുത്തെ റബ്ബർ കമ്പനികളുടെ ദല്ലാളായി നിന്ന് കാലാകാലങ്ങളായി റബ്ബർ കർഷകരെ റബ്ബർ കമ്പനികൾക്ക് ഒറ്റുകൊടുത്ത് പ്രതിഫലം വാങ്ങി മാറി മാറി വരുന്ന മന്ത്രിസഭകളിൽ കർഷകരുടെ പ്രതിനിധിയായി കപട കർഷക സ്നേഹിയായി നടിക്കുന്ന മാണിയേയും മകനെയുമാണ് കേരള സംസ്ഥാനത്ത് നിന്ന് നാട് കടത്തേണ്ടതെന്ന് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസ്സൻ പറ ഞ്ഞു.
കേരളത്തിലേക്ക് ഏറ്റവും കൂടുതൽ അസംസ്കൃത റബ്ബർ ഇറക്കുമതി ചെയ്യുന്ന റിലയൻ സിന്റെ ഏജന്റ് കൂടിയായ റോയൽ ഡിസ്ട്രിബ്യൂട്ടേഴ്സ് & പ്രൈവറ്റ് ലിമിറ്റഡിന്റെ കേ രളത്തിലെ ഏജറ്റും പാർട്ട്ണറുമാണെന്ന് സ്വയം രാജ്യസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കു മ്പോൾ ജോസ് കെ.മാണി തന്നെ സത്യവാങ്മൂലത്തിൽ സമ്മതിച്ചിട്ടുള്ളതാണ്.കേരളത്തി ലെ കർഷകരെ കാലാകാലങ്ങളായി റബ്ബർ വില ഇടിവുണ്ടാകുമ്പോൾ  നേർച്ച പോലെ റബ്ബർ ബോർഡിന് മുന്നിൽ സമരങ്ങൾ നടത്തി പ്രഹസനമായി മാറിയ തട്ടിപ്പ് കമ്പനിയാ യി കേരള കോൺഗ്രസ് മാറിയെന്നും ഈ കാപട്യം കേരളത്തിലെ കർഷകർ തിരിച്ചറി ഞ്ഞിട്ടുണ്ടെന്നും ഷൈജോ ഹസ്സൻ ആരോപിച്ചു..