കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച വൃക്ക രോഗികള്‍ക്ക് മരുന്ന് കൊടുക്കുന്ന ജീവധാര പക്തിയുടെ ഭാഗമായുള്ള നെഫ്രോളജി ഒ. പി.യില്‍ പങ്കെടുക്കുകയും രോഗികളോട് സംവദിക്കുകയും ചെയ്തുകൊണ്ട് അവര്‍ക്ക് സാന്ത്വനമായ കാഞ്ഞിരപ്പള്ളി മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ എത്തിയത് ഒരു വേറിട്ട അനുഭവമായി. കഴിഞ്ഞ ഒന്നര വര്‍ഷതതിലധികമായി എല്ലാ മാസവും കോട്ടയം, ആല പ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്നായി അമ്പതോളം വൃക്കരോഗികള്‍ക്കാണ് സ്വരുമ മരുന്നുകള്‍ നല്‍കിവരുന്നത്. ഈ മാസത്തെ ഒ.പി.യില്‍ വൃക്കരോഗങ്ങളെക്കു റിച്ചും രോഗികളുടെ ജീവിതശൈലിയെപ്പറ്റിയുമെല്ലാം സ്വരുമയുടെ വിസിറ്റിംഗ് നെ ഫ്രോളജിസ്റ്റും പാല മാര്‍സ്ലീവ മെഡിസിറ്റിയിലെ ചീഫ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജു ള രാമചന്ദ്രന്‍ ക്ലാസ്സ് നയിച്ചു.
വൃക്കരോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ദ്ധന ഉണ്ടായിക്കൊണ്ടിരിക്കയാണെന്നും നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവുമാണ് ഇതിന് മുഖ്യകാരണമെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ പെട്രോള്‍ പമ്പുപോലെ ഡയാലിസ് സെന്‍ററുകള്‍ വരുന്നു എന്ന് ഫാ. ഡേവിഡ് ചിറമേലിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഡോക്ടര്‍ ക്ലാസ്സ് തുടങ്ങിയത്. വൃക്കരോഗികളോടുള്ള സമുഹത്തിന്‍റെ തെറ്റായ കാഴ്ചപ്പാടുകള്‍ മാറ്റണ മെന്നും എന്തെങ്കിലുമൊക്കെ അസുഖങ്ങള്‍ക്ക് അലോപ്പതി മരുന്ന് കഴിച്ചതുകൊണ്ടാണ് വൃക്കരോഗം വരുന്നത് എന്നുമുള്ള തെറ്റായ പ്രയോഗത്തില്‍ വീണുപോകരുതെന്നും ഡോക്ടര്‍ ഓര്‍മ്മിപ്പിച്ചു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇപ്പോള്‍ ഏറ്റവും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തുന്നതിനാല്‍ വിജയസാധ്യത കൂടുതലാണെന്നും വൃക്ക ദാതാവ് 3 ദിവസം കൊണ്ടുതന്നെ സാധാരണനിലയിലെത്തുമെന്നും ഡോക്ടര്‍ പറഞ്ഞു.
ആര്‍ട്ടിഫിഷല്‍ ബയോ കിഡ്നി ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യ യില്‍ ഇത് എത്താന്‍ 15 വര്‍ഷമെങ്കിലും എടുക്കുമെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു. ക്ലാസ്സ് കൂടാതെ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും രോഗത്തെക്കുറിച്ച് ഉണ്ടായിരുന്ന സം ശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി പറഞ്ഞു. ശ്വാസം മുട്ടിപ്പിക്കുന്ന ആശുപത്രിയുടെ അന്തരീ ക്ഷത്തില്‍നിന്നും മാറി ഒരു സുഹൃത്തിനെപ്പോലെ ഡോക്ടര്‍ അവരോട് സംവദിച്ചു. 6 മാസമായി സാമ്പത്തിക ബുദ്ധിമുട്ട്മൂലം ഡോക്ടറെ കാണാന്‍ സാധിക്കാതിരുന്നവര്‍ ക്ക്പോലും അതിന് അവസരം ലഭിച്ചു.
സംഗമത്തില്‍ പങ്കെടുത്ത മാര്‍ മാത്യു അറയ്ക്കലിന്‍റെ വാക്കുകള്‍ ഏവര്‍ക്കും പ്രത്യാശ യേകി. ദീര്‍ഘകാലമായി ഡയാലിസിസ് നടത്തിവന്ന രോഗികളുടെ സാമ്പത്തിക നഷ്ടവും അഭിമാനഭാരവും മനസ്സിലാക്കുന്നുവെന്നും ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതി നായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായും വേണ്ടിവന്നാല്‍ ലോകാരോഗ്യ സംഘടനയി ലും ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്രാവശ്യത്തെ ഒ.പി. രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വേറിട്ട ഒരു അനുഭവമായിരു ന്നു. പരസ്പരം സംസാരിക്കുന്നത് ആശങ്കകള്‍ അകറ്റാനും രോഗദുരിതം മറന്ന് കുറച്ച് സമയം ആശ്വസിക്കാനും ഇവര്‍ക്ക് കഴിഞ്ഞു.