അടിമുടി മാറ്റങ്ങളുമായാണ് മാണി.സി കാപ്പന്റെ ഭരണം പാലായിൽ മുന്നേറുന്നത്. മറ്റ് എം.എൽ.എ മാരെ അപേക്ഷിച്ച് നൂതന ആശയങ്ങളുമായാണ് കാപ്പൻ പാല ഭരിക്കുന്ന ത്. നേരത്തെ തന്നെ സർ എന്ന് അഭിസംബോധന ചെയ്യുന്നത് നിർത്തണമെന്ന് കാപ്പൻ ആ വിശ്യപ്പെട്ടിരുന്നു. ഇപ്പോൾ കാപ്പന്റെ പുതിയ ആശയം നേതാക്കൾക്കും ജനങ്ങൾക്കു മി ടയിൽ ചർച്ചയാകുകയാണ്. നിമിഷ നേരത്തെ ഉപയോഗം മാത്രമുള്ള പൂക്കളും ചെണ്ടും ഉപേക്ഷിച്ച് പകരം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ നൽകാനാണ് എം.എൽ. എയുടെ പുതിയ ആവശ്യം.

ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ നൽകുന്ന ഷാളുകളൂം പൂച്ചെണ്ടുകളും ഒഴിവാക്കി പഠ നോപകരണങ്ങൾ നൽകാൻ അഭ്യർത്ഥനയുമായി മാണി സി കാപ്പൻ എം എൽ എ. ചട ങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഷാളുകളും പൂച്ചെണ്ടുകളും പിന്നീട് ഉപയോഗിക്കാൻ ക ഴിയാതെ വരുന്നതിനാൽ ഇവ ഒഴിവാക്കി നോട്ടുബുക്കുകൾ, പെൻസിലുകൾ, പേനകൾ മുതലായ പഠനോപകരങ്ങൾ നൽകിയാൽ അതു പിന്നീട് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് മാണി സി കാപ്പൻ എം എൽ എ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറി ച്ചു.

ഇങ്ങനെ സമാഹരിക്കുന്ന പഠനോപകരണങ്ങൾ 2020 ജൂണിൽ പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ പാലാ മണ്ഡലത്തിലെ നിർധനരായ വിദ്യാർത്ഥികൾക്കു സമ്മാനിക്കാ നാണ് എം എൽ എയുടെ തീരുമാനം. ജനുവരി ഒന്നു മുതൽ പരിപാടികൾക്കു ക്ഷണിക്കു ന്നവർ ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയി ച്ചു. ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ലഭിക്കുന്ന പൂച്ചെണ്ടുകൾ ഉൾപ്പെടെയുള്ളവ പ്ര യോജനമില്ലാതെ നഷ്ടപ്പെട്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ തീരുമാനം കൈകൊണ്ടതെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഇങ്ങനെ സമാഹരിക്കുന്ന പഠനോപകര ണങ്ങൾ അർഹരായവരെ കണ്ടെത്തി ജൂണിൽ സമ്മാനിക്കുമെന്നും എം എൽ എ വ്യക്ത മാക്കി.