എല്ലാ ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം യാഥാര്‍ത്ഥ്യമാകുന്നു. ജില്ലയിലെ 118 ഇടങ്ങള്‍ നാളെ (മെയ് 14) മുതല്‍ ഫ്രീ വൈഫൈ കേന്ദ്രങ്ങളാകും. താലൂക്ക് ഓഫീസുകള്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍, കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങിയ ഇടങ്ങളിലാണ് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭിക്കുക. മന്ത്രിസഭാ വാര്‍ഷികത്തോടനു ബന്ധിച്ച് നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശന-വിപണന മേളയുടെ ഉദ്ഘാടന ചടങ്ങില്‍ വനം-ക്ഷീര- മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ.കെ.രാജു ഈ സ്ഥലങ്ങളെ ഫ്രീ വൈഫൈ കേന്ദ്രങ്ങളായി പ്രഖ്യാപി ക്കും.

ജില്ലാ ഭരണകൂടമാണ് ഈ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ബി.എസ്. എന്‍.എല്ലും ഐ.ടിമിഷനും ചേര്‍ന്നാണ് വൈഫൈ സൗകര്യത്തിനുള്ള ക്രമീ കരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈഫൈ റൂട്ടറുകള്‍ ഉള്‍പ്പെടെയു ള്ള സാങ്കേതിക സൗകര്യങ്ങള്‍ ഐ.ടി.മിഷന്റെ നേതൃത്വത്തിലാണ് സ്ഥാപി ച്ചിട്ടുള്ളത്. ബി.എസ്.എന്‍.എല്‍ ആണ് സേവനദാദാവ്. സര്‍ക്കാര്‍ സൈറ്റു കള്‍ പരിധിയില്ലാതെയും സ്വകാര്യ സൈറ്റുകളില്‍ 300 മെഗാ ബൈറ്റു വരെ യും ഈ കേന്ദ്രങ്ങളില്‍ ഫോണിലൂടെയും നെറ്റ് കണക്ടറിന്റെ സഹായ ത്തോടെ ലാപ്ടോപ്പിലും വൈഫൈ ഉപയോഗിക്കാനാകും.

മൂന്നു മാസത്തിനകം ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉല്‍പ്പെടെ 82 ഇടങ്ങള്‍ കൂടി ഫ്രീ വൈഫൈ കേന്ദ്രങ്ങളാക്കുമെന്ന് ഐ.ടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സംഗീത് സോമന്‍ അറിയിച്ചു.