കാഞ്ഞിരപ്പള്ളി: ദേശീയ പാതയിൽ വെളിച്ചിയാനിയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഏഴു പേർക്ക് പരുക്കേറ്റു. കാർ യാത്രികരായ അതിരമ്പുഴ സ്വദേശി ജോബിൻ(34), ആലപ്പുഴ സ്വദേശി എബിൻ (29), മിത്രക്കരി സ്വദേശി പ്രശാന്ത്(31), തൃശൂർ സ്വദേശികളായ മിഥുൻ(29), എൻ.പി.സാമുവൽ(26), പാലാ സ്വദേശികളായ അർജുൻ ശങ്കർ(30), ജിസൺ (33) എന്നിവരെ പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
വ്യാഴാഴ്ച്ച രാത്രി ഒന്നരയോടെയാണ് അപകടം. ചോറ്റി ഭാഗത്തു നിന്നു കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് അമിത വേഗത്തിൽ വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ വശത്തെ പറമ്പിലേക്കാണ് മറിഞ്ഞത്.

വഴിയരുകിലെ രണ്ട് പരസ്യ ബോർഡുകൾ തകർത്തശേഷം അഞ്ചടി താഴ്ചയിലുള്ള പറമ്പിലെ തെങ്ങിൽ ഇടിച്ചു മറിയുകയായിരുന്നു. വിവാഹ വീട്ടിൽ എത്തി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.