അനുജനെ കുത്തി പരിക്കേൽപ്പിച്ചു : ജേഷ്ടനും പിതാവും ഒളിവിൽ

എരുമേലി : അനുജനെ കുത്തിപ്പരിക്കേൽപ്പിച്ച ജേഷ്ടനും ഒപ്പമുണ്ടായിരുന്ന പിതാവും ഒളിവിൽ. കുത്തേറ്റ ഇരുമ്പൂന്നിക്കര പേക്കാട്ട് അനിൽ (42) നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഒൻപത് മണിയോടെ ഇരുമ്പൂന്നിക്കരയിലാണ് സംഭവം.

കുടുംബവീതമായി ജേഷ്ടൻറ്റെ കൈവശത്തിലുളള സ്ഥലത്തെ ഓലിയിൽ നിന്ന് വെളളമെടുത്ത് പശുക്കളെ കുളിപ്പിക്കാൻ പമ്പ് സെറ്റുമായെത്തിയ അനുജനെ ജേഷ്ടൻ രാജുവും പിതാവ് തങ്കപ്പനും ചേർന്ന് തടഞ്ഞതാണ് വാക്കേറ്റത്തിലും കത്തിക്കുത്തിലുമെത്തിയതെന്ന്പോലിസ് പറഞ്ഞു. സ്വത്ത് വീതം വെച്ചത് സംബന്ധിച്ചുണ്ടായ തർക്കം മൂലം കുടുംബാംഗങ്ങൾ അസ്വാരസ്യത്തിലായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പ്രതികൾ സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും. മണിമല സിഐ റ്റി ഡി സുനിൽകുമാർ, എരുമേലി എസ്ഐ മനോജ് മാത്യു എന്നിവർ അറിയിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അതിരിലെ മരം മുറിക്കുന്നതിനെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അയല്‍വാസി കുത്തേറ്റ് കൊല്ലപ്പെട്ട ഇരുമ്പൂന്നിക്കരയിലാണ് അനുജനെ ജേഷ്ടന്‍ കുത്തിയ സംഭവമുണ്ടായത്.

ഇരുമ്പൂന്നിക്കരയില്‍ ഏതാനും വര്‍ഷം മുമ്പാണ് പറമ്പിന്റ്റെ അതിരിലെ മരം അയല്‍ വാസിയുടെ പരാതിയെ തുടര്‍ന്ന് മുറിച്ചതിനെച്ചൊല്ലി വാക്കേറ്റമുണ്ടാവുകയും ഒരാളുടെ മരണത്തിലേക്കെത്തുകയും ചെയ്തത്.