കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണത്തിൽ ചീഫ് വാർഡനായ സി.മായയെ ചുമതലകളിൽ മാറ്റി നിർത്തിയതായി കോളേജ് മാനേ ജ്മെൻ്റ്. മരണവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളുടെ പ്രധാന ആവിശ്യ ങ്ങളിൽ ഒന്നായിരുന്നു ഇത്. ഇക്കാര്യത്തിൽ സി.മായ മറ്റൊരു രൂപതയിൽ നിന്നും ചു മതയേറ്റതായതിനാൽ കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കലുമാ യി ചർച്ച ചെയ്യണമെന്ന് കോളേജ് മാനേജ്മെൻ്റ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ രൂപതാ അദ്ധ്യക്ഷൻ അനുകൂലമായി പ്രതികരിച്ചതിനാൽ മാറ്റി നിർത്തുകയാണന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ അറിയിച്ചു.

അതെ സമയം അമൽജ്യോതിയിലെ ബിരുദ വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണത്തിൽ പ്രതികര ണവു മായി കോട്ടയം എസ്പി.വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കിട്ടി യിരുന്നു എന്ന് എസ് പി കെ കാർത്തിക് പറഞ്ഞു. ഈ കുറിപ്പിൽ ആരെയും കുറ്റപ്പെടു ത്തുന്ന ഒന്നും ഉണ്ടായിരുന്നില്ല. ക്രൈം ബ്രാഞ്ച് കേസ് നല്ല നിലയിൽ അന്വേഷിക്കുമെ ന്നും എസ് പി പറഞ്ഞു.

ബിരുദ വിദ്യാർത്ഥിനിയുടെ മരണത്തിൽ അമൽ ജ്യോതി എൻജിനീയറിങ് കോളേജി ൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന വിദ്യാർത്ഥി സമരം മന്ത്രിതല സമിതി നടത്തി യ ചർച്ചയോടെ ഇന്നലെ അവസാനിപ്പിച്ചു. ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെ ട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും എന്നായിരുന്നു ചർച്ചയിലെ പ്രധാന തീ രുമാനം. ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും പൂർണമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും മന്ത്രിമാർ ഇടപെട്ട പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ വിദ്യാർത്ഥി കൾ തയ്യാറായത്.