ഈരാറ്റുപേട്ട-വാഗമൺ റോഡ് ബിഎം & ബിസി നിലവാരത്തിൽ റീടാറിങ് നടത്തി വ ന്നിരുന്നതിന്റെ ഒന്നാംഘട്ടമായ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ചു. ഇതോടുകൂടി ഇതുവഴിയുള്ള ഗതാഗതം ഏറ്റവും സുഗമമാവുകയും, യാതൊരു തടസ്സവും, നിയന്ത്ര ണങ്ങളും ഇല്ലാതെ ഗതാഗതത്തിന് സജ്ജമായിരിക്കുകയുമാണ്. ഈരാറ്റുപേട്ട ടൗണിൽ എംഇഎസ് കവല മുതൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ അതിർത്തിയായ വഴി ക്കടവ് വരെ 23 കിലോമീറ്റർ ദൂരം ബിഎം & ബിസി നിലവാരത്തിൽ റീ ടാറിങ് ആണ് പൂർത്തീകരിക്കപ്പെട്ടിട്ടുള്ളത്. തുടർന്ന് വാഗമൺ ടൗണിലേക്കുള്ള ഒരു കിലോമീറ്റർ ദൂരം പീരുമേട് നിയോജകമണ്ഡലത്തിന്റെ ഭാഗമായിട്ടുള്ളതാണ്. പ്രസ്തുത ഭാഗത്ത് റോ ഡ് നേരത്തെ തന്നെ ബിഎം&ബിസി നിലവാരത്തിൽ പൂർത്തീകരിച്ചിരുന്നതാണ്.

ഇനി അനുബന്ധ പ്രവർത്തികൾ രണ്ടാംഘട്ടം എന്ന നിലയിൽ നാളെ മുതൽ ആരം ഭിക്കും. ടാറിങ് ഭാഗത്തിന് ശേഷമുള്ള സൈഡ് കോൺക്രീറ്റിംഗ് , ഓടകൾ നിർമ്മിക്ക ലും അറ്റകുറ്റപ്പണികളും, കലുങ്കുകൾ അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗയോഗ്യ മാ ക്കൽ, സൈൻ ബോർഡുകൾ സ്ഥാപിക്കൽ, റോഡ് മാർക്കിങ്ങ്, സ്റ്റഡുകൾ സ്ഥാപിക്ക ൽ, മറ്റ് റോഡ് സുരക്ഷാ ക്രമീകരങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയവയാണ് ഇനി അവ ശേഷിക്കുന്ന പ്രവർത്തികൾ. ഇവയെല്ലാം കഴിവതും ഒരേസമയം തന്നെ നടത്തുന്നതി നാണ് നിശ്ചയിച്ചിട്ടുള്ളത്. റോഡ് കോൺക്രീറ്റിങ്ങിന് തന്നെ ഇരുവശത്തുനിന്നും ഈ രണ്ടു ടീമുകൾ എന്ന നിലയിൽ നാല് ഗ്രൂപ്പുകളായി തൊഴിലാളികളെ നിയോഗിച്ച് കോ ൺക്രീറ്റിംഗ് നടത്തും. കോൺക്രീറ്റിംഗ് പ്രവർത്തികൾ നടത്തുന്ന സമയം ക്യൂറിങ് പി രീഡ് എന്ന നിലയിൽ കുറഞ്ഞത് 7 ദിവസത്തേക്ക് കോൺക്രീറ്റ് ചെയ്യുന്ന ഭാഗത്ത് വാ ഹനങ്ങൾ പ്രവേശിപ്പിക്കാതിരിക്കാൻ പൊതുജനങ്ങളും, വ്യാപാരികളും പ്രത്യേകം ശ്ര ദ്ധിക്കണമെന്നും, കൂടാതെ റോഡിലേക്ക് വന്നുചേരുന്ന മറ്റ് റോഡുകളും, വീടുക ളി ലേക്കുള്ള റോഡുകളും വാഗമൺ റോഡുമായി കൂടിച്ചേരുന്ന സ്ഥലങ്ങളിൽ വെള്ള മൊഴുക്ക് റോഡിലേക്ക് വരാതെയും, റോഡിൽ വെള്ളക്കെട്ട് ഉണ്ടാകാതെയും ആവ ശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനും പൊതുജനങ്ങളുടെ സഹകരണം ഉണ്ടാ വണമെന്നും എംഎൽഎ പറഞ്ഞു.

ഇക്കാര്യത്തിൽ ജനപ്രതിനിധികൾ വേണ്ട മാർഗ്ഗനിർദ്ദേശവും,നേതൃത്വവും നൽക ണമെന്നും വരുന്ന ഒരു മാസത്തിനുള്ളിൽ ഈ അനുബന്ധ പ്രവർത്തികൾ എല്ലാം ര ണ്ടാം ഘട്ടം എന്ന നിലയിൽ പൂർത്തീകരിച്ച് റോഡ് പൂർണതോതിൽ ഗതാഗത സജ്ജമാ ക്കാമെന്ന് കരുതുന്നതായും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.