കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടത്തിന് പിന്നാലെ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ എരുമേലി പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 45 ഓളം പേര്‍ക്കെതിരെയാണ് കേസ്. വഴിതടയല്‍, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം കണമലയില്‍ ആക്രമണം നടത്തിയ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു. പോത്ത് ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ മയ ക്കുവെടി വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിടും.
വെള്ളിയാഴ്ച പോത്തിനെ വെടിവച്ചു കൊല്ലാൻ കളക്ടര്‍ ഉത്തരവിട്ടിരുന്നു. പ്രദേശത്ത് പോത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്. മയക്കുവെടിവയ്ക്കാന്‍ തേക്കടിയില്‍നിന്നുള്ള പ്രത്യേക സംഘം കണമലയിലെത്തി