കാഞ്ഞിരപള്ളി കരിമ്പിനാൽ വീട്ടിൽ സ്വത്ത് തർക്കത്തേ തുടർന്ന് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കേസിന്റെ തുടർ നടപടികൾ 10 ലേക്ക് മാറ്റി. പ്രതിഭാഗം അഭിഭാഷകൻ ശാരീരികാവസ്ഥ മോശമാണന്ന് കാട്ടി കോടതിയിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടി കോടതി മാറ്റിയത്.
2022 മാർച്ച് 7 ന് 4 മണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പിനാൽ വീട്ടിലാണ് സ്വത്ത് തർക്കത്തിനിടെ വെടിവെപ്പ് ഉണ്ടായത്. സഹോദരൻ രഞ്ജു കുര്യനെയും മാ തൃസഹോദരനായ മാത്യു സ്കറിയായേയും ജോർജ് കുര്യൻ കയ്യിൽ കരുതിയിരുന്ന തോ ക്കെടുത്ത് വെടിവെച്ച് കൊല്ലുകയായിരുന്നു. രഞ്ജു സംഭവ സ്ഥലത്തും മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയുമാണ് മരണമടഞ്ഞത്.