ലോക്ഡൗൺ കാലത്ത് സപ്ലൈക്കോ വിതരണം ചെയ്ത പലവ്യജ്ഞന കിറ്റുകളിൽ ക്രിത്രി മം കാട്ടിയ റേഷൻ കടയുടമെയെ കോടതി റിമാൻറ് ചെയ്തു.സപ്ലൈകോ അധികൃതർ കാ ഞ്ഞിരപ്പള്ളി പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂവപ്പള്ളി എആർ ഡി  1526023  നമ്പർ റേഷൻ കടയുടമ ജോണി ഫിലിപ്പിനെയാണ് കോടതി 14 ദിവസത്തേ ക്ക് റിമാൻ്റ് ചെയ്തത്.
പൊതു വിഭാഗകാർക്കടക്കം വിതരണം ചെയ്ത ശേഷം മിച്ച വന്ന പല വ്യജ്ഞന കിറ്റുക ൾ പാറത്തോട് സപ്ലൈകോ ഔട്ട്ലെറ്റിൽ തിരികെ എത്തിച്ച ശേഷം നടത്തിയ പരിശോധന യിലാണ് ശനിയാഴ്ച്ച ക്രമക്കേട് കണ്ടെത്തിയത്.സപ്ലൈകോ വിതരണം ചെയ്ത സാധന ങ്ങളായിരുന്നില്ല തിരികെ ലഭിച്ച കിറ്റുകളിൽ ഭൂരിഭാഗം എണ്ണത്തിലും ഉണ്ടായിരുന്നത്. 17 ഇനങ്ങളടങ്ങിയ പല വ്യജ്ഞന കിറ്റുകളുടെ ആകെ തൂക്കം 10 കിലോ 700ഗ്രാമാണന്നി രിക്കെ തിരികെ ലഭിച്ച കിറ്റുകളുടെ തൂക്കം 6 കിലോയും,8 കിലേയുമായിരുന്നു.പല കി റ്റുകളിൽ നിന്നു പഞ്ചസാര വെളിച്ചെണ്ണ ഗോതമ്പ് അടക്കം എടുത്ത് മാറ്റിയിരുന്നു.
സപ്ലൈകോ വിതരണം ചെയ്ത സാധനങ്ങൾക്ക് പകരം ഗുണമേന്മ ഇല്ലാത്തതും വില കു റഞ്ഞതും, കാലാവധി കഴിഞ്ഞതുമായ സാധനങ്ങളാണ് തിരികെ എത്തിച്ച കിറ്റുകളിലു ണ്ടായിരുന്നത്.സപ്ലൈകോ വിതരണം ചെയ്യാത്ത സാധനങ്ങളും കിറ്റിൽ ഉണ്ടായിരുന്നു. കൂടാതെ പല സാധനങ്ങളുടെ തൂക്കത്തിലും വലിയ അന്തരം കണ്ടെത്തി. 42 കിറ്റുകളാണ് പരാതിയുയർന്ന ജോണി ഫിലിപ്പിൻ്റെ കൂവപ്പള്ളിയിലെ റേഷൻ കടയിൽ നിന്നും തിരി കെ ലഭിക്കേണ്ടിയിരുന്നതെങ്കിലും 41 എണ്ണം മാത്രമാണ് ലഭിച്ചത്.
സപ്ലൈകോ ജീവനക്കാർക്ക് തൂക്കത്തിൽ തോന്നിയ സംശയമാണ് ക്രമക്കേട് തിരിച്ചറി യാൻ കാരണമായത്.പൊതുപ്രവർത്തകരും നാട്ടുകാരും കടയുടമയ്ക്കെതിരെ നടപടി അവശ്യപ്പെട്ട് പ്രതിക്ഷേധിച്ചതോടെ കാഞ്ഞിരപ്പള്ളി സപ്ലൈക്കോ അസി.മാനേജർ എ മോഹനൻ ജൂണിയർ മാനേജർ ജയൻ Rനായർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സപ്ലൈകോ അധികൃതർ വകുപ്പ് മന്ത്രിക്കും, ജില്ലാ സപ്ലൈ ഓഫീസർ ക്കും ക്രമക്കേട് സംബന്ധിച്ച റിപ്പോര്ട്ട് കൈമാറിയിട്ടുണ്ട്..