നടൻ ക്യാപ്റ്റൻ രാജു(68)അന്തരിച്ചു.കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്ക്കാരം പിന്നീട്.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.1981ല്‍ പുറത്തിറങ്ങിയ ‘രക്തം’ ആദ്യ ചിത്രം.രതിലയം,ആവനാ ഴി,ആഗസ്റ്റ് ഒന്ന്, നാടോടിക്കാ റ്റ്,പാവം ക്രൂരൻ,ഒരു വടക്കൻ വീരഗാഥ,കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ് ഉൾപ്പെടെ മലയാളം,ഹിന്ദി,തമിഴ്,തെലു ങ്ക്,കന്നട ഉൾപ്പെടെ അഞ്ഞൂ റിലധികം സിനിമകളിൽ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷമിട്ടു അഭിനയിച്ചു.
കഴിഞ്ഞ കുറേ നാളുകളായി ചികിൽസയിലായിരുന്നു. മാസ്റ്റർ പീസ് അവസാന സിനി മ.1950 ൽ പത്തനംതിട്ടയിലെ ഓമല്ലൂരിൽ ജനനം.വില്ലനായും സ്വഭാവ നടനായും തിള ങ്ങിയ രാജു ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
പരുക്കന്‍ വില്ലന്‍ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ ഇടം നേടിയ ക്യാപ്റ്റന്‍ രാജു.സംവിധായകന്‍, സീരി യല്‍ നടന്‍ തുടങ്ങിയ നിലകളിലും പ്രേക്ഷകര്‍ക്കു പരിചിതനാണ്.
2017 ല്‍ പുറത്തിറങ്ങിയ ‘മാസ്റ്റര്‍പീസ്’ആണ് ഒടുവില്‍ അഭിനയിച്ച ചിത്രം.ഭാര്യ:പ്രമീള. രവിരാജ് ഏക മകന്‍. 1950 ജൂണ്‍ 27-ന് കെ.ജി.ഡാനിയലിന്റെ യും അന്നമ്മയുടെയും ഏഴു മക്കളില്‍ ഒരളായി ജനനം. ഓമല്ലൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ അധ്യാപകരായി രുന്നു മാതാപിതാക്കള്‍.ഓമല്ലൂര്‍ യുപി സ്‌കൂളില്‍ അധ്യാപകരായിരുന്നു മാതാപിതാക്ക ള്‍. ഓമല്ലൂര്‍ യുപി സ്‌കൂളിലും എന്‍എസ്എസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
തുടര്‍ന്നു പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍നിന്നു സുവോളജി ബിരുദം നേടിയ രാജു, 21-ാം വയസില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കമ്മിഷന്‍ഡ് ഓഫിസ റായി ജോലിയില്‍ പ്രവേശിച്ചു. പട്ടാളത്തില്‍നിന്നു വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ ‘ലക്ഷ്മി സ്റ്റാര്‍ച്ച്’ എന്ന കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്നതിനിടെ പ്രതിഭാ തിയറ്റേഴ്സ് ഉള്‍പ്പെടെ മുംബൈയിലെ അമച്വര്‍ നാടക ട്രൂപ്പുകളില്‍ ക്യാപ്റ്റന്‍ രാജു സഹകരിച്ചിരുന്നു. പിന്നീടാണു ചലച്ചിത്രരംഗത്തേയ്ക്കു കടന്നത്.
ഇക്കഴിഞ്ഞ ജൂലൈയില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ ചികിത്സയിലായിരു ന്നു. പിന്നീടു കൊച്ചിയില്‍നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്‌കാഘാ തം ഉണ്ടായതിനെത്തുടര്‍ന്നു മസ്‌കത്തില്‍ അടിയന്തരമായി വിമാനമിറക്കിയാണു ക്യാ പ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.