മുണ്ടക്കയം: ഹൈറേഞ്ചിന്‍റെ കവാടമായ മുണ്ടക്കയത്തിന്‍റെ വികസന കുതിപ്പിന് കരുത്തേകുവാൻ ബൈപാസ് യാഥാർഥ്യമാകുന്നു. നിരവധി പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത് ബൈപാസ് എന്ന സ്വപ്ന പദ്ധതി സാക്ഷാത്ക്കരിക്കപ്പെടുമ്പോൾ മുണ്ടക്കയം പ്രദേശത്തെ ജനങ്ങൾക്ക് ഇത് അഭിമാനത്തിന്‍റെ നിമിഷങ്ങളാകും. ഇന്നു വൈകുന്നേരം 5.30 ന് മുണ്ടക്കയം കോസ്‌വേ ജംഗ്ഷനിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ബൈപാ സിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കും. പി.സി. ജോർജ് എംഎൽഎ അധ്യക്ഷത വഹിക്കും.

ആന്‍റോ ആന്‍റണി എംപി മുഖ്യപ്രഭാഷണം നടത്തും. മുൻ എംഎൽഎമാരായ ജോർജ് ജെ. മാത്യു, കെ.ജെ. തോമസ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സാമൂഹിക രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖർ പ്രസംഗിക്കും.ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുവാൻ 2004ൽ അന്നത്തെ കാഞ്ഞിരപ്പള്ളി എംഎൽഎ ആയിരുന്ന ജോർജ് ജെ. മാത്യുവാണ് ബൈപാസ് എന്ന ആശയം മുന്നോട്ടുവച്ചത്. മണിമലയാറിന്‍റെ സമീപത്തുകൂടി കോസ്‌വേ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് വെള്ളനാടി റോഡിൽ എത്തി കരോട്ടുപറമ്പ് പടിയിൽ കൂടി പൈങ്ങനായിൽ എത്തിച്ചേരുന്ന ഒന്നര കിലോമീറ്റർ ദൂരമുള്ളതാണ് പുതിയ ബൈപാസ് റോഡ്.

2005ലാണ് സ്ഥലം ഏറ്റടുക്കൽ നടപടി പഞ്ചായത്ത് ആരംഭിച്ചത്. എന്നാൽ എതിർപ്പുമായി സമീപവാസികളായ ചിലർ കോടതിയെ സമീപിച്ചു. തുടർന്ന് കുറെ വർഷങ്ങൾ പദ്ധതി നിലച്ച മട്ടിലായി. 2009-10 കാലഘട്ടത്തിൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്ന കെ.എസ്. രാജുവിനെ ഇതിന്‍റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളുടെ ചുമതല ഏൽപ്പിച്ചു. തുടർന്ന് അന്നത്തെ റവന്യു മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ റവന്യൂ, പിഡബ്ല്യൂഡി, ഫോറസ്റ്റ് വകുപ്പ് മേധാവികളെ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ ഒരു കോടി 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. തുടർന്ന് ഭൂമി നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുകയും കേസുകൾ പിൻവലിക്കുകയും ചെയ്തു.

2014ൽ റോഡ് പിഡബ്യുഡി ഏറ്റെടുത്തു. തുടർന്ന് പി.സി. ജോർജ് എംഎൽഎയുടെ ശ്രമഫലമായി 17 കോടി രൂപ അനുവദിച്ച് ബൈപാസിന്‍റെ മറ്റ് ജോലികൾ പൂർത്തീകരിച്ചു. <br> <br> കിഴക്കൻ പ്രദേശങ്ങളിലേക്കും കോരുത്തോട്, പുഞ്ചവയൽ, എരുമേലി തുടങ്ങിയ പ്രദേശങ്ങളിലേക്കും പോകുന്ന ഭാരവണ്ടികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഇനി ടൗണിൽ കയറാതെ ബൈപാസുവഴി പോകാം. എന്നാൽ, ബൈപാസും ദേശീയപാതയും ബന്ധിപ്പിക്കുന്ന ചെറിയ റോഡുകൾകൂടി തുറക്കുന്നതോടെയേ ഗതാഗത പ്രശ്നങ്ങൾക്കു പൂർണ പരിഹാരമാകൂ എന്നാണ് വിലയിരുത്തൽ.

മുണ്ടക്കയം ബൈപ്പാസ് ഉദ്ഘാടനം കൊങ്കേമമാക്കാന്‍ വിളിച്ചു ചേര്‍ത്താ സമ്മേളനത്തി ല്‍ സംഘാടകരുടെ ഭിന്നത മറനീക്കി പുറത്തായി.വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ കേരളകോണഗ്രസ് മണ്ദലം പ്രസിഡന്റ് ചാര്‍ളികോശിയാണ് വിവദാത്തിനു തിരികൊ ളുത്തിയത്. പദ്ധതിക്ക് പണ്ട് അനുവദിച്ചത് കെ.എം.മാണിയാണന്നായിരുന്നു ചാര്‍ളിയുടെ പ്രഖ്യാപനം.ഇതിനിടെ വാര്‍ഡ് മെമ്പര്‍ജിജിനിക്കോളാസിന്റെ ഫോട്ടോ ഫ്‌ളെക്‌സില്‍ വക്കാത്തതതും ചര്‍ച്ചക്കിടയായി. അത് തെറ്റായന്നും അതില്‍ താന്‍ പ്രതിഷേധിക്കുന്നതായി ഡയസിലിരുന്നു ചാര്‍ളി കോശി പറഞ്ഞതോടെ വാര്‍ത്താ സമ്മേളനത്തില്‍ ഒപ്പം വന്നവര്‍ പ്രതിഷേധവുമായി രംഗത്തു വന്നു.ഇതോടെ തര്‍ക്കം ഡയസിലിരുന്നവര്‍ തമ്മിലായി.പിന്നീട് മറ്റു നേതാക്കള്‍ നേതാക്കള്‍ പ്രശ്‌നം പരിഹരിച്ചു .