പെരുവന്താനം സ്വദേശിയായ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പുലി അറസ്റ്റിൽ

പെരുവന്താനം സ്വദേശിയായ 49ക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസി ൽ പുലിയും കൂട്ടാളിയും അറസ്റ്റിൽ…

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ പെരുവന്താനം സ്വദേശിയായ 49 കാരനെ കൊലപ്പെടു ത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് കടക്കാട്ടു തൊടുവിൽ വീട്ടിൽ അബൂബക്കർ (71), പാറത്തോട് മുക്കാലി ഭാഗത്ത് വലിയവീട്ടിൽ പുലി ജലീൽ എന്ന് വിളിക്കുന്ന അബ്ദുൾ ജലീൽ (51) എന്നിവരെയാണ് കാഞ്ഞിരപ്പ ള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഞായറാഴ്ച വൈകിട്ട് 3:00 മണി യോടുകൂടി പറത്തോട് കെ.എസ്.ഇ.ബി ഓഫീസിന് മുൻവശം വച്ച് പെരുവന്താനം സ്വ ദേശിയായ 49 കാരനെ കമ്പി വടികൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എ ന്നതാണ് കേസ്. 49 കാരനും ഇവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് ഇരുവരും ചേർന്ന് 49 കാരനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, അബൂബക്കർ കമ്പി വടി കൊണ്ട് ഇയാളുടെ തലയ്ക്ക് അടിക്കുകയുമായിരുന്നുവന്നു പോലീസ് പറ യുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇ രുവരെയും പിടികൂടുകയുമായിരുന്നു.

അബ്ദുൾ ജലീലിന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കാ ഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.ഐ രാജേഷ് കുമാർ, ബിജി ജോർജ്, സിപിഓമാരായ പ്ര ദീപ്, നൗഷാദ്, അരുൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.


Posted

in

,

by