സേവനം നിലച്ച് മണിക്കൂറുകൾക്കുള്ളിൽ മെസേജിങ് ആപ്പായ വാട്‌സാപ്പിന്റെ പ്രവര്‍ ത്തനം പുനഃസ്ഥാപിച്ചു.ഉച്ചയ്ക്കു 2.15 മുതല്‍ സര്‍വീസ് പുനഃസ്ഥാപിച്ചതായി അധികൃ തര്‍ വ്യക്തമാക്കി.ഉച്ചമുതൽവാട്സാപ് ലോകമെമ്പാടും പ്രവർത്തനരഹിതമായിരുന്നു. ഒരു മണിക്കൂറിലേറെ ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിഞ്ഞി രുന്നില്ല.
ആദ്യം വാട്സാപ്പ് മൊബൈൽ ആപ്പുകളിലെ പ്രശ്നമാണ് പരിഹരിക്കപ്പെട്ടത്. എന്നാൽ, ആപ്പിൽ നിന്ന് കൈമാറുന്ന സന്ദേശങ്ങളിൽ ഡബിൾ ടിക്ക് കാണിക്കുന്നുണ്ടായിരുന്നില്ല. സിംഗിൾ ടിക്ക് ആണ് ഡെലിവർ ആയ മെസേജുകളിലും കണ്ടിരുന്നത്. ഇത് പരിഹരിക്ക പ്പെട്ടിട്ടുണ്ട്. വാട്സാപ്പ് വെബും വൈകാതെ പുനസ്ഥാപിക്കപ്പെട്ടു.
ഇതുവരെ സംഭവിച്ചിട്ടുള്ളി ല്‍ ഏറ്റവും ദൈര്‍ഘ്യമേറിയ തകരാറാണ് സംഭവിച്ചത്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.07നാണ് പ്രശ്‌നം ആദ്യം റിപ്പോര്‍ട്ടു ചെയ്തതെന്നു ഓണ്‍ ലൈന്‍ വെബ്‌സൈറ്റായ ‘ഡൗണ്‍ ഡിറ്റക്ടര്‍’ അറിയിച്ചു. ഉച്ച യ്ക്ക് 1 മണി വരെ അത്തരം ആയിരക്കണക്കിന് റിപ്പോര്‍ട്ടുകള്‍ ലിസ്റ്റ് ചെ യ്യുകയും പിന്നീട് സൈറ്റ് ക്രാഷ് ആവുകയു മായിരുന്നെന്ന് അവര്‍ വ്യക്ത മാക്കി.ഉപയോക്താക്കളും സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴി യാത്തതിനെ കുറിച്ച് പോസ്റ്റു ചെയ്തു വാട്‌സാപ് സേവനം മുടങ്ങിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.ലോകത്താകമാനം 200 കോടിയിലധികം ഉപയോക്താക്കളാണ് വാട് സാപ്പിനുള്ളത്. പ്രശ്‌നം ശ്രദ്ധയിപ്പെട്ടെന്നും തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാ ണെന്നും മെറ്റ അറിയിച്ചു.മെറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള വാ ട്ട്സ്ആപ്പ് ആപ്ലിക്കേഷ ൻ.