ശബരിമലയിലേക്കു പോയ ട്രാന്‍സ്‌ജെന്‍സറുകളെ എരുമേലിയില്‍ പോലീ സ് തടഞ്ഞു.സംഘത്തിലുള്ളത് നാലു പേരായിരുന്നു. സ്ത്രീ വേഷം മാറ്റണ മെന്ന പോലീസിന്റെ ആവശ്യം നിരാകരിച്ചതിനാലാണ് ഇവരെ മടക്കിയ യച്ചത്.പോലീസിനെതിരെ രൂക്ഷ ആരോപണങ്ങളാണ് ട്രാന്‍സ്‌ജെന്‍ഡറുക ള്‍ ഉന്നയിച്ചത്.ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവിശ്യപ്പെട്ടപ്പോള്‍ വള രെ മോശമായി പെരുമാറിയെന്നും എരുമേലി സ്റ്റേഷനില്‍ വെച്ച് ഡി.വൈ. എസ്.പി മാനസികമായി പീഡിപ്പിച്ചുവെന്നും ഇവര്‍ ആരോപിച്ചു.വനിത പോലീസ് ഉള്‍പ്പെടെ മോശമായി പെരുമാറിയെന്ന് അനന്യ ആരോപിച്ചു.

ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പൊലീസ് തിരിച്ച യച്ചു.പൊലീസ് നടപടിയെ തുടര്‍ന്ന് അയ്യപ്പ ദര്‍ശനം നടത്താനാകാതെ സംഘം മടങ്ങി. നാ ലംഗസംഘത്തെ പൊലീസ് സംരക്ഷണയിലാണ് കോട്ടയത്തേക്ക് തിരിച്ചയച്ചത്.സ്ത്രീ വേ ഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് നടപടി.

ഇന്ന് വെളുപ്പിനെ നാലുമണിയോടെയായിരുന്നു രഞ്ജു,അനന്യ,അവന്തിക,തൃപ്തി ഷെ ട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. ഏഴ് പേരടങ്ങുന്ന സംഘം ശബരി മല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസിന് കത്ത് നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് എരുമേലി പൊലീസ് തങ്ങളെ ബന്ധപ്പെടുകയായിരുന്നെന്ന് ട്രാന്‍സ്‌ജെന്‍ ഡേഴ്‌സ് പറഞ്ഞു. സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് പ്രശ്‌നങ്ങള്‍ ക്കിടയാക്കുമെന്ന് പൊലീസ് ഇവരെ അറിയിച്ചു. എന്നാല്‍ വേഷം മാറ്റാന്‍ ഇവര്‍ തയ്യാ റായില്ല. ഇതേ ടര്‍ന്ന് ഇവരെ കോട്ടയത്തേക്ക് തിരിച്ചയക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.