മുണ്ടക്കയം: ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ സ്ലോട്ടര്‍ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റി തൊഴിലാളി കുടുംബങ്ങളെ സംരക്ഷിക്കമെന്ന് സംയുക്ത ട്രേഡ് യൂണിയന് ഭാരവാഹികള്‍ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. തോട്ടം ഉടമകളും സര്‍ക്കാരും തമ്മിലുളള അവകാശ തര്‍ക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമായിരിക്കുന്നത്. റീപ്ലാന്റ് നടത്തണമെങ്കില്‍ കാലാവധി കഴിഞ്ഞ റബർ മരങ്ങള്‍ മുറിച്ചുനീക്കണം.
ലോഡിംഗ് തൊഴിലാളികൾക്കും തോട്ടം തൊഴിലാളികള്‍ക്കും ഇതുമൂലം ജോലി നഷ്ടമായിമായിരിക്കുകയാണ്. ഉടമസ്ഥാവകാശം സര്ക്കാരിനാകുന്നതില് തൊഴിലാളികള്‍ എതിരല്ല. എന്നാല്‍, ജോലി നഷ്ടമാവാതെ നോക്കാന്‍ ഉത്തരവാദിത്വമുളള സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. റബര്‍മരം മുറിച്ചുനീക്കുന്നതു സംബന്ധിച്ചു ചില പത്രങ്ങളില്‍ തൊഴിലാളികള്‍ക്കെതിരായി വാര്‍ത്ത വന്നതു തെറ്റിദ്ധാരണജനകവും വാസ്തവ വിരുദ്ധവുമാണന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.പി.എസ്. സുരേന്ദ്രന്, ടി.പി. തൊമ്മി, എം.ജി. രാജു, നാസര്‍ പനച്ചി, ടി.ടി. സാബു, സി.എ. തോമസ്, ടി.കെ. ശിവന്, ഹമീദ് എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.