കൂട്ടിക്കൽ:പുനര്‍നിര്‍മാണം നടക്കുന്നിനിടെ വെംബ്ലി തൂക്കുപാലം തകര്‍ന്നു വീണു. ഈ സമയം തൂക്കുപാലത്തിലൂടെ അക്കരെയിക്കര കടക്കാൻ ശ്രമിച്ച തൊഴിലാളികള്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തിനെയും ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് തകര്‍ന്നു വീണത്.

തൂക്കുപാലത്തിലെ പലകകള്‍ മാറ്റി ഇരുമ്പുതകിടുകള്‍ സ്ഥാപിക്കുന്നതിന് ഈ വര്‍ഷം ഫണ്ട് അനുവദിച്ചിരുന്നു. ഇത് സ്ഥാപിക്കുന്നതിനായി ഇന്നലെ രാവിലെ തൊഴിലാളികള്‍ എത്തി നിലവിലെ ഇരുമ്പുവടം മുറുക്കുവാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടി വീഴുകയായിരുന്നു.ജീവനക്കാര്‍ പാലത്തില്‍ തൂങ്ങിക്കിടന്നാണ് രക്ഷപ്പെട്ടത്.നൂറുകണക്കിനു പ്രദേശവാസികള്‍ ആശ്രയിക്കുന്ന തൂക്കുപാലത്തിനു പകരം കോണ്‍ക്രീറ്റ് പാലം പണിയണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഒരു തവണ ബജറ്റില്‍ പ്രാഥമിക തുക വിലയിരുത്തിയെങ്കിലും മുടങ്ങിപ്പോകുകയായിരുന്നു. പാലം തകര്‍ന്നതോടു കൂടി കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഏന്തയാറ്റിലൂടെയോ കൊക്കയാറ്റിലൂടെയോ മറുകരയെത്തേണ്ട അവസ്ഥയിലാണ് നാട്ടുകാർ.