മുണ്ടക്കയം ഈസറ്റ്: തെക്കേമല-വാഗമല റോഡ് തകര്‍ന്നു കാല്‍നടയാത്രപോലും ചെയ്യാനാകാതെ നാട്ടുകാര്‍. വാഗമലക്കാര്‍ക്കു പുറംലോകമെത്തണമെങ്കില്‍ഏക മാര്‍ഗം തെക്കേമല – വാഗമല റോഡാണ്. റോഡ് പുനരുദ്ധാരണം നടത്തണമെന്നാവശ്യപ്പെട്ട് വാഗമലയിലെ നൂറോളം കുടുംബങ്ങള്‍ ജനപ്രതിനിധികൾക്ക് നിവേദനം നൽകിയെ ങ്കിലും ഇതൊന്നും കണ്ടില്ലെന്ന നിലപാടാണെന്ന് ഇവർ സ്വീകരിക്കുന്നതത്രെ.

തെക്കേമല സെന്‍റ് മേരീസ് ഹൈസ്‌കൂള്‍, മുണ്ടക്കയം, കാഞ്ഞിരപ്പളളി, കുട്ടിക്കാനം മേഖലയിലേക്കു പഠനത്തിനുപോകുന്ന വിദ്യാര്‍ഥികള്‍, വിവിധ സ്ഥലങ്ങളിലെ ആശുപത്രികള്‍, മറ്റു വിവിധ ആവശ്യങ്ങള്‍ എന്നിവയ്ക്കു പോകുന്നവര്‍ കാല്‍നടയാത്ര ചെയ്യാമെന്നു കരുതിയാല്‍ അതിനുപോലും കഴിയാത്ത അവസ്ഥയാണ്.

കാലങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിന് അഞ്ചു ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചെങ്കിലും വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കരാറുകാരന്‍ തിരിഞ്ഞു നോക്കിയിട്ടില്ല. ജില്ലാ പഞ്ചായത്തില്‍ മുമ്പ് ചെയ്ത ജോലികളുടെ കുടിശിക നല്‍കാത്തതിനാലാണ് നിർമാണം ആരംഭിക്കാത്തതെന്നാണ് കരാറുകാരന്‍റെ നിലപാട്. അനുവദിച്ച ഫണ്ട് ലാപ്സാകുമോയെന്നാണ് നാട്ടുകാരുടെ പേടി.

റോഡ് നന്നാക്കണമെന്ന ആവശ്യവുമായി ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ വിവിധ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് ദേശീയപാത ഉപരോധമടക്കം സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് എബിന്‍ കുഴിവേലിമറ്റത്തില്‍ അറിയിച്ചു. ഇതിനായി അടിയന്തരയോഗം വിളിച്ചു ചേര്‍ത്തു. ഷിന്‍സ് തെക്കേല്‍, ജ്യോതിസ് ആന്‍റണി, അലക്‌സ് പന്തപ്പളളിയിൽ, ജിജോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.