കാഞ്ഞിരപ്പള്ളി :  റമദാൻ മാസത്തിൽ കളഞ്ഞുകിട്ടിയ പണം തിരികെ നൽകി മാതൃക കാട്ടി. പാറത്തോട് പുത്തൻവീട്ടിൽ തമ്പികുട്ടി ആണ്  വഴിയിൽ കളഞ്ഞ് കിടന്ന പണവും ,രേഖകളും   തിരികെ നൽകിയത്.  പുലർകാലേ നടക്കാൻ പോയപ്പോൾ പാറത്തോട് പി ണ്ണാക്കനാട് റോഡിൽ പേഴ്സ് കിടക്കുന്നത് കണ്ട് തമ്പികുട്ടി എടുത്ത് കൈവശം സൂക്ഷി ക്കുകയും പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ആയിരുന്നു.
പെരുവന്താനം കണയങ്കവയൽ കൈതക്കൽ അമൽ കുര്യാക്കോസിന്റെ പേഴ്സായിരുന്നു നഷ്ടപ്പെട്ടത് .ഇയാൾ പിണ്ണാക്കനാട് റോഡ് വഴി ജീപ്പിൽ സഞ്ചരിക്കവെ പോക്കറ്റിൽ നി ന്നും പേഴ്സ്  നഷ്ടപ്പെടുകയായിരുന്നു.കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ വച്ച് എസ് ഐ കെ.എ നജീബിന്റെ സാന്നിധ്യത്തിൽ പേഴ്സും, രേഖകളും, പണവും  കൈമാറുക യായിരുന്നു.ഏതാനും നാളുകൾക്കു മുമ്പ്  ചേനപ്പാടിയിൽ നിന്നും  പണവും എ.ടി.എം കാർഡും , രേഖകളും തമ്പികുട്ടിക്ക് കളഞ്ഞു കിട്ടിയിരുന്നു.
അന്നും  കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഉടമയ്ക്ക് കൈമാറുകയായി രുന്നു. പാറത്തോട് വികസന സമിതിയുടെ ചെയർമാനും,ജമാഅത്ത് കൗൺസിൽ ദക്ഷിണ മേഖലാ ചെയർമാനും ,പാറത്തോട് പുത്തൻവീട്ടിൽ കുടുംബ യോഗത്തിന്റെ പ്രസിഡ ന്റുമായ  തമ്പികുട്ടി നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും നിരവധി ജീവകാരുണ്യ പ്രവർത്തികൾ ചെയ്യുന്നതിൽ തൽപരനുമാണ്.