മുണ്ടക്കയം: വീടിന്‍റെ ടെറസിലെ കൃഷിയിൽ നൂറുമേനി. മുണ്ടക്കയം ജവഹർ നഗർ പുതുപ്പറമ്പിൽ പി.സി. തോമസിന്‍റെ വീട്ടിലെ കൃഷിയുടെ വിളവെടുപ്പാണ് നടന്നത്.

12 വർഷമായി ടെറസിലെ കൃഷി ആരംഭിച്ചിട്ട്. വീട്ടാവശ്യത്തിനായി ചെറിയതോതിൽ ആരംഭിച്ച കൃഷി വിപുലീകരിക്കുന്നത് മൂന്ന് വർഷം മുൻപാണ്. ഗ്രീൻ ഷെൽട്ടർ കെട്ടി 100 സ്‌ക്വയർ മീറ്റർ പന്തൽ നിർമിച്ചാണ് പയർ കൃഷി ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 40 കിലോയോളം പയർ വിളവെടുത്തതായി തോമസ് പറഞ്ഞു. പച്ചമുളക്, തക്കാളി, കാബേജ്, വെണ്ട എന്നിവയും കൃഷി ചെയ്യുന്നുണ്ട്.

മുപ്പത്തഞ്ചാം മൈലിലെ കർഷകമാർക്കറ്റിലാണ് പയർ വിൽക്കുന്നത്. കിലോയ്ക്ക് 60 രൂപ വരെ ലഭിക്കുന്നുണ്ട്. പൂർണമായും ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്ന തോമസിന്‍റെ പച്ചക്കറിക്ക് ആവശ്യക്കാർ ഏറെയുണ്ട്. ഇവ കൂടാതെ പുരയിടത്തിനോട് ചേർന്ന് കപ്പയും വാഴയും കൃഷി ചെയ്യുന്നുണ്ട്. ടെറസിലെ കൃഷി വളരെ ലാഭകരമാണെന്ന് തോമസ് പറയുന്നു.

പച്ചക്കറി കൃഷിക്കും വീട്ടാവശ്യത്തിനുമായി മഴ വെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിഷമടിച്ച പച്ചക്കറികൾക്ക് പകരം സ്വന്തം ആവശ്യങ്ങൾക്കായി നമുക്ക‌ുതന്നെ പച്ചക്കറി വിളയിച്ചെടുക്കാമെന്ന് തോമസ് പറയുന്നു.