പൂർണ ചന്ദ്രഗ്രഹണം, സൂപ്പർ മൂണ്‍, ബ്ലൂ മൂണ്‍, ബ്ലഡ് മൂണ്‍ എന്നിവ കാണുന്നതിനായി രാജ്യത്തെ വിവിധ വാനനിരീക്ഷണ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിരുന്നു. കിഴക്കേ ചക്രവാളം കാണാവുന്ന സ്ഥലത്തുനിന്നു വീക്ഷിച്ചപ്പോഴാണ് പൂർണഗ്രഹണത്തിന്റെ തുടക്കം മുതൽ ദൃശ്യമായത്.
ഭൂമിയോടു വളരെ അടുത്തുവരുന്ന ദിവസമായതിനാൽ ഇന്നത്തെ പൗർണമിക്കു 14 ശതമാനം വലുപ്പക്കൂടുതൽ തോന്നും. 30 ശതമാനം അധികപ്രഭയും ഉണ്ട്. അതുകൊണ്ടാണ് സൂപ്പർമൂണ്‍ എന്നാണു വിളിക്കുന്നത്. ഈ മാസത്തെ രണ്ടാമത്തെ പൗർണമി ആയതിനാൽ ബ്ലൂമൂണ്‍ എന്നു വിളിക്കും.
ചന്ദ്രനിൽനിന്നു പ്രകാശരശ്മി ഭൂമിയുടെ അന്തരീക്ഷത്തിൽ വിഘടിക്കുന്നതിനാൽ വർണരാജിയിലെ ഓറഞ്ചും ചുവപ്പുമാണു കൂടുതൽ കാണപ്പെടുക. ത·ൂലം ചന്ദ്രബിംബം ചുവപ്പായി തോന്നും. അതിനാൽ ബ്ലഡ് മൂണ്‍ എന്നും ഇന്നത്തെ പൗർണമി അറിയപ്പെടുന്നു. 1866 മാർച്ചിനുശേഷം ആദ്യമാണ് ഈ മൂന്നു പ്രതിഭാസങ്ങളും ഒന്നുചേരുന്നത്.
കാഞ്ഞിരപ്പള്ളി വട്ടകപ്പാറ മലയിൽ നിന്നും reporters cameraman alwin jacob abraham
പകർത്തിയ സൂപ്പർ ബ്ലൂ മൂൺ ദൃശ്യങ്ങൾ
ആകാശത്ത് സൂപ്പർ ബ്ലൂ ബ്ലഡ് മൂണ്‍ ദൃശ്യമായി. ബുധനാഴ്ച വൈകിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഭാസം ദൃശ്യമായതായാണു റിപ്പോർട്ടുകൾ. വൈകിട്ട് 5.15നാണ് അപൂർവതകളുള്ള ചന്ദ്രഗ്രഹണം ആരംഭിച്ചത്. 6.21 മുതൽ പൂർണഗ്രഹണം അനുഭവപ്പെട്ടു.