ചിറക്കടവ്: അടച്ചുറപ്പുള്ള വീട്ടില്‍ ബിജുവിന് ഇനി തലചായ്ക്കാം. പൂര്‍ണ്ണമായും കാഴ്ച ശക്തിയില്ലാത്ത മണക്കാട് ബിജുവിന് ശ്രീധരീയം പദ്ധതിയില്‍ നിര്‍മ്മിച്ച എട്ടാമത്തെ ഭവനം നല്‍കി. ഇത്രയും കാലമായി ഇടിഞ്ഞുവീഴാറായ വീട്ടിലായിരുന്നു ബിജുവും സ ഹോദരിയും മക്കളും താമസിച്ചിരുന്നത്. ഇവരുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കിയാണ് അടുത്ത വീട് ബിജുവിന് നല്‍കണമെന്ന് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി തീ രുമാനിച്ചത്.

പ്രവര്‍ത്തകരില്‍ നിന്നുള്ള സാമ്പത്തിക സഹായം കൊണ്ടാണ് ശ്രീധരീയം ഭവനത്തി ന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ബി ജെപി സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്താണ് വീടുകള്‍ക്ക് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചത്. അദ്ദേഹം ഗോവ ഗവര്‍ണറായി ചുമതലയെടുക്കുന്ന ദിവസം ത ന്നെ വീടിന്റെ താക്കോല്‍ദാനം നടത്തിയത് തികച്ചും യാദൃശ്ചികമാണ്. ഇതോടൊപ്പം ആരംഭിച്ച ഒമ്പതാമത്തെ വീടിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തി ലാണ് ചിറക്കടവിലെ ബിജെപി പ്രവര്‍ത്തകര്‍.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 9.30ന് ഗ്രഹപ്രവേശന ചടങ്ങുകള്‍ നടന്നു. ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു, സംസ്ഥാന സമിതിയംഗം എന്‍ ഹരി, ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍. മനോജ്, ജില്ലാ സെല്‍ കോഡിനേറ്റര്‍ കെ.ജി. കണ്ണന്‍,കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.വി. നാരായണന്‍, മണ്ഡലം അധ്യക്ഷന്‍ ടി.ബി. ബിനു, ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാല്‍,  പി. ആര്‍. ഗോപന്‍, വൈശാഖ് എസ്. നായര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങി നിരവ ധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

ബിജുവിന്റെ കരുതലില്‍ മറ്റൊരു കുടുംബത്തിനു കൂടി ശ്രീധരീയം തുണയാകും..

പുറത്തെ വെളിച്ചം അന്യമാണെങ്കിലും അകക്കണ്ണിന്‍ പ്രകാശത്തില്‍ മറ്റുള്ളവരുടെ വി ഷമതകള്‍ കാണാന്‍ കഴിഞ്ഞ ബിജു സ്വന്തമായി കിടപ്പാടം ഇല്ലാത്ത മറ്റൊരു കുടുംബ ത്തിനായി തന്റെ സ്ഥലത്തിന്റെ ഒരു ഭാഗം നല്‍കി മാതൃകയായിരിക്കുകയാണ്. ശ്രീ ധരീയം പദ്ധതിയിലൂടെ വീടുനിര്‍മിച്ചു നല്‍കുന്നതിനായി ബിജെപി പഞ്ചായത്ത് ക മ്മിറ്റിക്കു സമ്മതപത്രം നല്‍കി.