ശബരിമല മേല്‍ശാന്തിയായി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയെ തിര ഞ്ഞെടുത്തു. ബെംഗളുരു ശ്രീജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തി യാണ്. മാളികപ്പുറം മേല്‍ശാന്തിയായി എം.എന്‍. നാരായണന്‍ നമ്പൂതിരി യെ തിരഞ്ഞെടുത്തു. ചെങ്ങന്നൂര്‍ വനവാതുക്കര സ്വദേശിയാണ് നാരായണ ന്‍ നമ്പൂതിരി. സന്നിധാനത്ത് നടന്ന നറുക്കെടുപ്പില്‍ ഒന്‍പത് പേരുകളാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. ശ്രീകോവിലിന് മുന്നില്‍വച്ച് പന്തളം കൊട്ടാരത്തില്‍നിന്ന് എത്തിയ കുട്ടികളാണ് നറുക്കെടുപ്പ് നടത്തിയത്.

ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും. അടുത്ത ഒരു വര്‍ ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി. പുതിയ മേല്‍ശാന്തിമാര്‍ തു ലാം മുപ്പതിന് ഇരുമുടി കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും. തുട ര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര് മേല്‍ശാന്തിമാരെ അഭിഷേകം നടത്തി, അവ രോധിച്ച് അവരുടെ കൈപിടിച്ച് ക്ഷേത്ര ശ്രീകോവിലേക്ക് ആനയിക്കും.തുട ര്‍ന്ന് പുതിയ മേല്‍ശാന്തിമാര്‍ക്ക് തന്ത്രി കണ്ഠരര് രാജീവര് ശ്രീകോവിലിനു ള്ളില്‍ വച്ച് മൂലമന്ത്രവും ചൊല്ലിക്കൊടുക്കും. വൃശ്ചികം ഒന്നിന് ശബരിമല ധര്‍മ്മശാസ്താക്ഷേത്ര നട തുറക്കുന്നത് പുതിയ മേല്‍ശാന്തിയായിരിക്കും.