കാഞ്ഞിരപ്പള്ളിയിൽനിന്ന്‌ എരുമേലിയിലേക്കുള്ള സംസ്ഥാനപാത. കൊരട്ടി മുതൽ എരു മേലിവരെ രണ്ടുകിലോമീറ്റർ ദൂരം പേരിൽ മാത്രമാണ് പെരുമ. പകൽസമയത്ത് ഗട്ടറു കൾ ഒഴിവാക്കി പോകാം. പക്ഷേ, രാത്രി വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത യേറെയാണ്. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും റോഡിന്റെ അവസ്ഥയിൽ മാറ്റമില്ല. ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച ശബരിമല പാതയാണിത്.
കൊരട്ടി മുതൽ എരുമേലി ടൗണിന് സമീപംവരെ റോഡിൽ നിരവധി കുഴികളാണുള്ളത്. ജലവിതരണക്കുഴൽ പൊട്ടിയിട്ടുണ്ട്. റോഡിന് കുറുകെ ജലവിതരണക്കുഴലുകൾ സ്ഥാപി ച്ചതിന്റെ ഭാഗമായുള്ള കുഴികളും ഉണ്ട്. ചിലയിടങ്ങളിൽ കോൺക്രീറ്റ് ഉപയോഗിച്ച് കു ഴികൾ മൂടിയെങ്കിലും പിന്നീട് വീണ്ടും കുഴിയായി. കുഴികളിൽ മഴവെള്ളം നിറഞ്ഞ് കിട ക്കുന്നതിനാൽ രാത്രി യാത്രക്കാർക്ക് റോഡിന്റെ അവസ്ഥ പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല.
റോഡരികിൽ ഓടയും ഇല്ല. റോഡിന്റെ നിർമാണം അശാസ്ത്രീയമാണെന്നാണ് നാട്ടുകാരുടെ പരാതി. അപകട സാധ്യത ഉയർത്തുന്ന ഗട്ടറുകളേറെയും റോഡിലെ വളവുകളിലാണ്.