പൊന്‍കുന്നം: തെക്കേത്തുകവലയില്‍ മഹാദേവ ടൈല്‍ വര്‍ക്സ് എന്ന സ്ഥാപനം നടത്തുന്ന സിപിഎം പ്രവര്‍ത്തകനായ പടനിലം മുട്ട്യാകുളത്ത് എം.എല്‍.രവിയെ വെട്ടി പരുക്കേല്‍പ്പിച്ച കേസിലെ മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

തെക്കുംഭാഗം കരയില്‍, പടനിലം ഭാഗത്ത് തകിടിയില്‍ വീട്ടില്‍ ഗോപാല കൃഷ്ണന്‍ മകന്‍ ശ്രീകാന്ത്, ചിറക്കടവ് തെക്കുംഭാഗം കരയില്‍ പടനിലം പറപ്പള്ളില്‍ വീട്ടില്‍ പി.എസ് ശിവകുമാന്റെ മുത്തപ്പന്‍ എന്നു വിളി ക്കുന്ന അനന്തകൃഷ്ണന്‍, കാഞ്ഞി രപ്പള്ളി വില്ലേജിലെ തമ്പലക്കാട് ഇല്ല ത്തപ്പന്‍കാവ് ക്ഷേത്രത്തിന് സമീപം കുടമാളൂ ര്‍ശ്ശേരിയില്‍ വീട്ടില്‍ ഗോ പാലകൃഷ്ണന്റെ മകന്‍ രാജേഷ് കെ.ജി എന്നിവരെയാണ് കാഞ്ഞിരപ്പ ള്ളി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മധുസൂദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തതെന്ന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീ സില്‍ നിന്ന് ലഭിച്ച് പത്ര കുറുപ്പില്‍ അറിയിച്ചു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

കഴിഞ്ഞ ജൂണ്‍ 23ന് രാത്രിയില്‍ വീടിനു സമീപത്ത് വെച്ച് ഭാര്യക്കൊപ്പം കാറിലെത്തി യ രവിയെ വീടിനു സമീപം പിന്നാലെ വാഹനത്തിലെത്തി യ ഇവര്‍ തടഞ്ഞു നിര്‍ത്തി വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. തോ ളെല്ലിനും കാലിനും വാരിയെ ല്ലിനുമാണ് രവിക്ക് വെട്ടേറ്റത്. വെട്ടേറ്റ രവി ഇതുവരെയും ഗുരുതാരവസ്ഥ തരണം ചെയ്തിട്ടില്ല. സിപിഎം -ആര്‍എസ്എസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ മേ ഖലയില്‍ നിലനില്‍ക്കേയായിരുന്നു ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണം.