രണ്ടു പെൺകുട്ടികൾ ആറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ വൻ വഴി  ത്തിരിവ്. പീഡനം പുറത്തറിയുമെന്ന സാഹചര്യത്തിലാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇതിൽ ഒരു പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാ നത്തിൽ മുണ്ടക്കയം, എരുമേലി സ്വദേശികളായ മഹേഷ്, അനന്തു, രാഹുൽ രാജ് എന്നി വരെ പൊലീസ് അറസ്റ്റു ചെയ്തു. ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. 2016 മുതൽ പീഡനം നടക്കുന്നതായാണ് പ്രാഥമിക വിവരം. പാഞ്ചാലിമേട്, മുണ്ടക്കയം എന്നിവിടങ്ങളിൽ വീ ടുകളിലും മറ്റുമായി 4 പേർ ആദ്യ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് സൂചന.

തിങ്കളാഴ്ചയാണ് ഒരു പതിനഞ്ചുകാരിയും സുഹൃത്തും വിഷം കഴിച്ച ശേഷം മണിമ ല  യാറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി. വീട്ടുകാർ വഴക്കു പറഞ്ഞതിനാണ് മരിക്കാൻ ശ്രമിച്ചതെന്നായിരുന്നു കുട്ടികൾ ആദ്യം പറഞ്ഞത്. മൊഴികളിലെ വൈരുധ്യത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെ യ്തപ്പോൾ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതായി സൂചന ലഭിച്ചു. മൊബൈൽ ഫോൺ വാങ്ങി ശബ്ദ സന്ദേശങ്ങളടക്കം പരിശോധിച്ചപ്പോൾ ചില ആൺകുട്ടികളുമായുള്ള ബന്ധം പൊലീസ് കണ്ടെത്തി. വൈദ്യപരിശോധന നടത്തിയപ്പോൾ പീഡനം നടന്നതായി സ്ഥിരീ കരിക്കുകയും ചെയ്തു.

തുടർന്ന് ഒരു പെൺകുട്ടിയെ വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്യുകയായി രുന്നു. അറസ്റ്റിലായവർ അടക്കം നാലുപേർ കഴിഞ്ഞ ഒരു വർഷത്തിനിടെ പലയിട ങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇത് പുറത്തറിയുമെന്നു ഭയന്നാണ് ആ ത്മഹത്യയ്ക്കു ശ്രമിച്ചത്. പെൺകുട്ടികളുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. നാലാമത്തെ പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.