വിദ്യാർഥികളെ ബസിൽ കയറ്റുന്നില്ലെന്ന പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പിന്‍റെ മിന്നൽ പരിശോധന. പുറപ്പെടുന്നതിന് തൊ ട്ട് മുന്പാണ് വിദ്യാർഥികളെ കയറ്റുന്നതെന്നും അതുവരെ ബസിന് സമീപം ക്യൂ നിർ ത്തുകയാണെന്നുമായിരുന്നു പരാതി. ഇതേ തുടർന്ന് ഇന്നലെ വൈകുന്നേരം നാലോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് സ്റ്റാൻഡിലെത്തി പരിശോധന നടത്തുക യും വിദ്യാർഥികളെ ക്യൂ നിർത്താതെ ബസിൽ ക‍യറ്റി വിടുകയും ചെയ്തു.

വിദ്യാർഥികളെ ക്യൂ നിർത്താൻ പാടില്ലെന്നും മാന്യമായി പെരുമാറണമെന്നും ബസ് ജീവനക്കാർക്ക് ഉദ്യോഗസ്ഥർ കർശന നിർദേശം നൽകി. മിക്ക സ്റ്റാൻഡുകളിലും വി ദ്യാർഥികൾക്ക് അഞ്ച് മിനിറ്റ് സന്പ്രദായം തുടരുകയാണെന്ന് പരാതിയുയർന്നിട്ടുണ്ട്. ബസ് പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുന്പ് മാത്രമാണ് വിദ്യാർഥികളെ ബസിൽ കയ റ്റുന്നത്. അതുവരെ പൊരിവെയിലത്ത് ക്യൂ നിൽക്കേണ്ട അവസ്ഥയിലാണ് വിദ്യാർഥി കൾ. ബസിൽ കയറിയാൽ വിദ്യാർഥികളെ ഇരിക്കാൻ ജീവനക്കാർ സമ്മതിക്കാറി ല്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

എന്നാൽ, സ്റ്റാൻഡിൽ വിദ്യാർഥികൾ കൂട്ടം കൂടി മറ്റു സുഹൃത്തുക്കൾ വരുവാനായി കാത്തു നിൽക്കുകയും എല്ലാവരും കൂടി ഒരുമിച്ച് ഒരു ബസിന് കയറുന്ന പ്രവണതയാ ണ് ഉള്ളതെന്നും ബസ് ജീവനക്കാർ പറഞ്ഞു.  കോട്ടയം ആർടിഒ ടോജോ എം തോമ സിന് ലഭിച്ച പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി എംവിഐ ഷാനാവാസ് അഹമ്മദ്, എഎംവിഐമാരായ ഒ.ഐ. അൻഷാദ്, ഹരികൃഷ്ണൻ എന്നിവരുടെ നേത്യത്വത്തി ലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.