കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി നെടുങ്ങാട് ഭാഗം മണ്ണാർക്കയം വീട്ടി ൽ കുമാർ മകൻ  കണ്ണൻ (31), ഇടക്കുന്നം  കുഴിവേലിൽ വീട്ടിൽ കൃഷ്ണൻകുട്ടി മകൻ  പല്ലക്ക് എന്ന് വിളിക്കുന്ന ടിനു കൃഷ്ണൻകുട്ടി (32) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാത്രി കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ഭാഗത്തുള്ള പഞ്ചായത്ത് കോംപ്ലക്സിന്റെ ഭാഗത്ത് വച്ച് ഓട്ടോ ഡ്രൈവർ ആയ  കൂവപ്പ ള്ളി സ്വദേശി രാജു എന്നയാളെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്ര മിക്കുകയായിരുന്നു.
വൈകുന്നേരത്തോട് കൂടി ഓട്ടോ ഓടിച്ചു വന്ന രാജുവും എതിരെ സ്കൂട്ടറിൽ വന്ന ഇവ രും തമ്മിൽ വഴിയിൽ വച്ച് വാക്ക് തർക്കം ഉണ്ടായിരുന്നു.  ഇതേ തുടർന്നാണ് ഇവർ രാ ത്രിയിൽ രാജുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനുശേഷം പ്രതികൾ ഒ ളിവിൽ പോവുകയും ചെയ്തു. ഇയാളുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീ സ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃ ത്വത്തിലുള്ള അന്വേഷണസംഘം  ഇരുവരെയും പത്തനംതിട്ടയിൽ നിന്നും പിടികൂടു കയുമായിരുന്നു. പ്രതികളിൽ ഒരാളായ പല്ലക്ക് എന്ന് വിളിക്കുന്ന ടിനു കൃഷ്ണൻകുട്ടിക്ക് കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നീ സ്റ്റേഷനുകളായി നിരവധി ക്രിമിനൽ കേസുക ൾ നിലവിലുണ്ട്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഷിന്റോ പി. കുര്യൻ, എസ്. ഐ സുനിൽ പി.പി, ശശികുമാർ, സി.പി.ഓ മാരായ ബോബി, വിമൽ എന്നിവരും അ ന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.