പൊൻകുന്നം:ദേശീയപാതയുടെ വീതി കൂട്ടിയും വളവുകൾ നിവർത്തിയും നടപ്പാത ഒരുക്കുന്ന തിരക്കിലാണ് ദേശീയപാത അധികൃതർ. നാഷണൽ ഹൈവേ 183 ൽ 20-ാംമൈലിലെ ചിറക്കുഴി വളവ് ഭാഗികമായി നിവർത്തി നടപ്പാത നിർമിക്കും. പൊൻകുന്നത്തിനും 19-ാം മൈലിനും ഇടയിലെ ഒന്നര കിലോമീറ്റർ ഇറക്കത്തിൽ ഏഴ് കൊടും വളവുകളാണുള്ളത്.

ഒരുവശത്ത് താഴ്ചയും മറുവശത്ത് തിട്ടയുമുള്ള വളവുകളിലെ കൊടും വളവായ കടുക്കാമലവളവ് നിവർത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്. വളവ് തിരിഞ്ഞെത്തിയാൽ മാത്രം വാഹനങ്ങൾ കണാൻ കഴിയുന്ന നടപ്പാതയില്ലാത്ത ചിറക്കുഴി വളവിൽപെട്ടു പോകുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടിരുന്നത്. ഇവിടെയുള്ള വളവ് അഞ്ചു മീറ്ററിലധികം വിതി കൂട്ടി താഴ്ചയിൽ നിന്ന് വിതിയിൽ കെട്ടിപ്പൊക്കി നടപ്പാതയ്ക്കായി കോൺക്രീറ്റ് ചെയ്യും.