പൊൻകുന്നം: ഹൈവേ നിർമ്മാണ വികസനത്തിന്റെ ഭാഗമായി വിടിന്റെ സംരക്ഷ ണഭിത്തി ഇടിച്ചു കളഞ്ഞിട്ട് നാലു മാസം . അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ പൊൻകുന്നം മുസ്ളീം പള്ളിയുടെ എ തിർ വശത്തുള്ള ഷെറീനാസ് മുഹമ്മദു ഷെരീഫ് താമസിക്കുന്ന വിട്ടിന്റെ സംരക്ഷ ണഭിത്തിയാണ് കെഎസ്പിടി അധികൃതർ തകർത്തുകളഞ്ഞത്. ഇതിനൊപ്പം തന്നെ ഉ ണ്ടായിരുന്ന വീട്ടിലേക്കുള്ള കൽക്കെട്ടും തകർത്തിരുന്നു. സംരക്ഷണഭിത്തിയും നട പ്പുവഴിയും ഇല്ലാതിരുന്നതിനാൽ മുഹമ്മദു ഷെരിഫും ഭാര്യയും മക്കളുടെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. വീട്ടിൽ മടങ്ങിവന്ന ഈ വൃദ്ധ ദമ്പതികൾ ഭീതിയിലാണ്. ഇ വർ പലതവണ വകുപ്പധികൃതർക്കും എൻഞ്ചിനിയർക്കും പലതവണ പരാതി നൽകി യെങ്കിലും നടപടിയായിട്ടില്ല.വീടിനു സംരക്ഷണഭിത്തിയുമില്ല. റോഡിലേക്ക് ഇറങ്ങാ ൻ വഴിയുമില്ല. ഇതു ശരിയാക്കിത്തരുവാൻ അധികൃതർ അടിയന്തര നടപടി സ്വീക രിക്കണമെന്നയാവശ്യം ശക്തമായി.