പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികമായി അതിക്രമം കാട്ടിയ പ്രതിയ്ക്ക് 7 വർഷം കഠിനതടവും 65000 രൂപ പിഴയും.പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ഒന്ന് ( പ്രിൻസിപ്പൽ പോക്സോ കോടതി ),ജഡ്ജി ജയകുമാർ ജോൺ, തണ്ണിത്തോട് തൂമ്പാകുളം തൈപ്പറമ്പിൽ പ്രകാശി (43) നെയാണ് ഇന്ന് ശിക്ഷിച്ചത്   ശിക്ഷ പ്രത്യേകം അനുഭവിക്കണം.
പോക്സോ നിയമത്തിലെ വകുപ്പ് 7 പ്രകാരം 4 വർഷവും 40000 രൂപയും, ഐ പി സി 457 പ്രകാരം 3 വർഷവും 25000 രൂപയും കഠിന തടവും പിഴയും ശിക്ഷിച്ച് ഉത്തരവായ ത്.പിഴയടച്ചില്ലെങ്കിൽ 5 മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണം.
ഈവർഷം ജനുവരി ഒന്നിനാണ് സംഭവം. കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന പെൺകു ട്ടിയെ വീട്ടിൽ അതിക്രമിച്ചകയറിയ പ്രതി, ലൈംഗിക അതിക്രമം കാട്ടിയതിന് തണ്ണിത്തോട് എസ്.ഐ ആയിരുന്ന ആർ മനോജ്‌കുമാർ ആണ് കേസ് എടുത്തതും, തുടർന്ന് അന്വേഷണം നടത്തി ജനുവരി 27 ന് കുറ്റപത്രം സമർപ്പിച്ചതും.എ എസ് ഐ ദിലീപ്ഖാനും കേസിന്റെ അന്വേഷണത്തിൽ പങ്കെടുത്തു. സംഭവദിവസം തന്നെ പ്രതി അറസ്റ്റിലായിരുന്നു.പ്രോസിക്യൂഷന് വേണ്ടി  പോക്സോ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജെയ്‌സൺ മാത്യൂസ് ഹാജരായി.