പെരുന്തേനരുവി ജലവൈദുത പദ്ധതിയിൽ വൈദ്യുതി ഉത്പാദനം തുടർച്ചയായി നിലച്ചിട്ട് മൂന്നുമാസം. പെരുമഴയേത്തുടർന്നുണ് ടായ കുത്തൊഴുക്കിൽ കനാലിലും കിണറിലും ചെളിയും മണലും നിറഞ്ഞതു മൂലം വൈദ്യുതി ഉത്പാദനത്തിനായുള്ള വെള്ളത്തിന്റെ ഒഴുക്കു തടസപ്പെട്ടതിനെത്തുടർ ന്ന് ഇവിടേക്കുള്ള ഷട്ടർ അടച്ചിടുകയായിരുന്നു. തുടർച്ചയായ മഴ നിമിത്തം ചെളി നീക്കാൻ ആദ്യമൊക്കെ കഴിഞ്ഞിരുന്നില്ല.
മഴയുടെ ശക്തി ഇടയ്ക്കു ശമിച്ചപ്പോൾ യന്ത്ര സഹായത്താൽ കുറെയൊക്കെ നീക്കിയെങ്കിലും തടസം മാറ്റാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മേയ് മുതൽ മഴയും വെള്ളപ്പൊക്കവും തുടർന്നതിനാൽ ഇടയ്ക്കൊക്കെ വൈദ്യുതി ഉത്പാദനം നിർത്തിവയ്ക്കേണ്ടിവന്നി രുന്നു. ഇവ മൂലമുള്ള പ്രശ്നങ്ങൾ പരിഹരിച്ചു വരുന്പോഴാണ് ഒക്ടോബറിലെ മഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. പെരുനാട്, റാന്നി സബ് സ്റ്റേഷനിലേക്കും വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിൽ പ്രാദേശികമായും വിതരണം ചെയ്തു വന്ന വൈദ്യുതിയുടെ ഉത്പാദനമാണ് മാസങ്ങളായി നിലച്ചത്.
എന്നാൽ മഴക്കാലം കഴിഞ്ഞ ശേഷവും ശേഷിക്കുന്ന മണലും ചെളിയും നീക്കി ഉത്പാദനം പുന:സ്ഥാപിക്കാനുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. വേനൽക്കാലം ആരംഭിച്ചതിനാൽ നദിയിലെ സംഭരണിയിൽ വെള്ളത്തിന്റെ അളവ് ഗണ്യമായി കുറയും. സംഭരണി വന്നതോടെ പെരുന്തേനരുവി വെള്ളച്ചാട്ടത്തിലേക്കും വെള്ളം കുറഞ്ഞു.
സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നായ വെള്ളച്ചാട്ടവും വരണ്ടുണങ്ങിയിരിക്കുക യാണ്.സംഭരണിയിൽ നിലവിലുള്ള വെള്ളം ഉപയോഗപ്പെടുത്തി വൈദ്യുതി ഉത്പാദനം പുന:സ്ഥാപിക്കാനുള്ള അടിയന്തര നീക്കമാണ് ഉണ്ടാകേണ്ടത്. എന്നാൽ ശ്രമങ്ങളൊന്നും ഇപ്പോൾ നടക്കുന്നില്ല. കോടികൾ മുതൽ മുടക്കിയ പദ്ധതിയിൽ ഉത്പാദനം നടക്കാത്തത് വരുമാനത്തിൽ വൻ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന് നത്.