സ്വതന്ത്രനായി മത്സരിച്ചു പൂഞ്ഞാറിൽ വിജയിച്ച് പി.സി ജോർജ് എം.എൽ.എ യു.ഡി. എഫിലേയ്‌ക്കെന്നു സൂചന. വീണ്ടും യു.ഡി.എഫിലേയ്ക്കു ജോർജ് മടങ്ങിയെത്തിയാൽ, പൂഞ്ഞാറിൽ മകൻ ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായതായും പ്ര ചാരണം പി.ജെ ജോസഫിന്റെ കേരള കോൺഗ്രസുമായി ലയിച്ചു പി.സി. ജോർജിന് യു. ഡി.എഫിലേക്കു കടന്നു വരാമെന്ന ധാരണയാണ് കോൺഗ്രസ് ഐ വിഭാഗം നേതാ ക്കൾ ഇടപെട്ട് ഒരുക്കിയിരിക്കുന്നത്.
കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം പുറത്തായപ്പോഴുണ്ടായ ക്ഷീണം മറികട ക്കുന്നതിനായാണ് ജോർജിനെ കൂടെക്കൂട്ടാൻ യു.ഡി.എഫ് തന്ത്രം ഒരുക്കുന്നത്. മധ്യതിരു വതാംകൂറിൽ തിരിച്ചടിയുണ്ടായാൽ, ഇതിന്റെ നേട്ടം ജോസ് വിഭാഗം സ്വന്തമാക്കുന്നത് മറികടക്കുകയാണ് ഇപ്പോൾ ജോർജിനെ ഒപ്പം പിടിക്കുന്നതിന്റെ ലക്ഷ്യം.
ജോര്‍ജിനെ കൂട്ടുപിടിച്ചാല്‍ പൂഞ്ഞാറും, പാലാ സീറ്റും തിരികെ പിടിക്കാമെന്നാണ് യുഡിഎഫ് കണക്കു കൂട്ടുന്നത്. മുസ്ലിം ലീഗിനെ സമ്മര്‍ദ്ദത്തിന് വഴങ്ങി പൂഞ്ഞാര്‍ സീറ്റില്‍ നിന്നും ജോര്‍ജ് മാറി നില്ക്കും. പൂഞ്ഞാര്‍ സീറ്റില്‍ പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് സ്ഥാനാര്‍ഥിയായേക്കും.

കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ജോസഫ് എതിരായാലും പിടിച്ചു നില്‍ക്കുന്നതിനു വേണ്ടിയാണ് പി.ജെ. ജോസഫ് ജോര്‍ജുമായുള്ള ലയനത്തിന് അണിയറയില്‍ തന്ത്രങ്ങള്‍ ഒരുക്കുന്നത്. എന്നാല്‍ ജോസഫ് വിഭാഗത്തില്‍ ഇതൊരു പൊട്ടിത്തെറിക്ക് കാരണമായേക്കാം. ജോര്‍ജിന് ഐക്യ കേരള കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് ചെയര്‍മാന് സ്ഥാനത്ത് അവരോധിക്കണമെന്നാണ് രമേശ് ചെന്നിത്തല ജോസഫ് വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ജോസഫ് വിഭാഗത്തിലുള്ള മാണി ഗ്രൂപ്പ് വിട്ടു വന്ന നേതാക്കള്‍ കഴിഞ്ഞ കാലങ്ങളില്‍ ജോര്‍ജിന്റെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയവരാണ്. അതോടൊപ്പം ജോണി നെല്ലൂരും, ഫ്രാന്‍സിസ് ജോര്‍ജും ശക്തമായ വിയോജിപ്പ് രേഖപെടുത്തിയതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പഴയ മാണി വിഭാഗം നേതാക്കള്‍ ജോയ് എബ്രഹാം, സി.എഫ്. തോമസ്, സജി മഞ്ഞകടമ്പന്‍, തോമസ് ഉണ്ണിയാടന്‍ മുന്‍കാലങ്ങളില്‍ ജോര്‍ജിനെ എതിര്‍ത്തിരുന്നവരാണ് എന്നുള്ളതും ജോസഫിന് തലവേദന സൃഷ്ടിക്കുന്നുമുണ്ട്.

കോണ്‍ഗ്രസില്‍ ജോര്‍ജിന്റെ വരവോടെ ഐ ഗ്രൂപ്പിന് ശക്തമായ ആധിപത്യം ലഭിക്കും. ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ള നേതാവാണ് പി. സി. ജോര്‍ജ്. ഉമ്മന്‍ ചാണ്ടിയുടെ എതിര്‍പ്പിനെ മറികടന്നു മാണി വിഭാഗത്തെ പുറത്താക്കിയ രമേശ് ശക്തമായ തീരുമാനങ്ങളുമായി മുന്‍പോട്ടു പോകുന്നതായാണ് വിലയിരുത്തപ്പെടുന്നത്. മുസ്ലിം ന്യുനപക്ഷത്തിനെതിരെ ജോര്‍ജ് മുന്‍കാലങ്ങളില്‍ നടത്തിയത് ചില അഭിപ്രായങ്ങളില്‍ ശക്തമായ എതിര്‍പ്പ് നില്‍നില്‍ക്കുന്നതിനാലാണ് സീറ്റ് മകന് വിട്ടു നല്‍കാന്‍ യു.ഡി.എഫ് ആവശ്യപ്പെട്ടത്.

എസ്.ഡി.പി.ഐ ക്കു ശക്തമായ സാന്നിധ്യമുള്ള പൂഞ്ഞാര്‍ മണ്ഡലത്തില്‍ ജോര്‍ജിനെ മത്സരിപ്പിച്ചാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലീഗ് ഇടപെട്ടു യു.ഡി.എഫ് നടത്തുന്ന നീക്കങ്ങളെ ബാധിച്ചേക്കുമെന്നതിനാലാണ് ഷോണ്‍ ജോര്‍ജിന് നറുക്കു വീണത്. സിനിമ നടന്‍ ജഗതി ശ്രീകുമാറിന്റെ മരുമകനാണ് ഷോണ്‍. ജോര്‍ജിനെക്കാള്‍ ഷോണ്‍ ജോര്‍ജിന് സ്വീകാര്യത ഉണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.