നിയമസഭാ കന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം നല്‍കി. ജീവനക്കാരനെ പി.സി. ജോര്‍ജ് ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണു കുറ്റപത്രം. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണു സംഭവം നടക്കുന്നത്.

ഉച്ചയൂണ് എത്തിക്കാന്‍ വൈകിയതിന്റെ പേരില്‍ തന്നെ മര്‍ദിച്ചെന്നാ ണു ജീവനക്കാരന്‍ വട്ടിയൂര്‍ക്കാവ് സ്വദേശി മനു പരാതി നല്‍കിയത്. കന്റീനില്‍നിന്നു മുറിയില്‍ ഊണ് എത്തിക്കാന്‍ ഒന്നര മണിയോടെ ജോ ര്‍ജ് ആവശ്യപ്പെട്ടു. ചോറെത്തിക്കാന്‍ 20 മിനിറ്റ് താമസമുണ്ടായി. താന്‍ മുറിയിലെത്തുമ്പോള്‍ ജോര്‍ജ് കന്റീനില്‍ ഫോണ്‍ ചെയ്തു ചീത്ത പറയു കയായിരുന്നു. തന്നെയും ചീത്ത വിളിച്ചു. മുഖത്ത് അടിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ പിഎയും മര്‍ദിച്ചു. തന്റെ ചുണ്ടിലും കണ്ണിലും പരു ക്കേറ്റു. തുടര്‍ന്നു വൈകിട്ടു ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കന്റീന്‍ ജീവനക്കാരോട് ഈ എംഎല്‍എ മോശമായി പെരുമാറുന്നതു പതിവാണെന്നും മനു പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ 40 മിനിറ്റ് വൈകിയാണു തനിക്ക് ഊണ് എത്തിച്ചതെന്നാണു ജോര്‍ജിന്റെ ഭാഷ്യം. ഇത്രയും വൈകിയതിനെ അല്‍പം കടുപ്പിച്ചു ചോദ്യം ചെയ്തു എന്നല്ലാതെ ആരെയും തല്ലിയിട്ടില്ല. മനുവിന്റെ ചുണ്ടില്‍ പരുക്കേറ്റതിനെപ്പറ്റി അന്വേഷിക്കണമെന്നും എംഎല്‍എ അന്നു പറഞ്ഞിരുന്നു.