വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ ജാമ്യം റാദ്ദാക്കി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.
അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിനാ ണ് കേസ്. ഇതില്‍ പി.സി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എറണാകുളം വെ ണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമാ യിരുന്നു.
തുടര്‍ന്ന് പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അ പേക്ഷയിലാണ് ഇപ്പോള്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോട തി പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ ഫോ ര്‍ട്ട് എസ്.പിക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

മതവിദ്വേഷം ജനിപ്പിക്കുന്ന രീതിയിലാണ് പ്രസംഗത്തിലെ പരാമര്‍ശമെന്നു ചിലര്‍ പ രാതിപ്പെട്ടതിനെത്തുടര്‍ന്നു തിരുവനന്തപുരത്തുനിന്നു പോലീസ് ഈരാറ്റുപേട്ടയിലെ ത്തി പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, കോട തിയില്‍ ഹാജരാക്കിയപ്പോള്‍ നിബന്ധനകളോടെ ആദ്ദേഹത്തിനു ജാമ്യം അനുവദിച്ചു. കുറ്റം ആവര്‍ത്തിക്കരുതെന്നു ജാമ്യ വ്യവസ്ഥയില്‍ ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് വെണ്ണലയില്‍ നടന്ന സമ്മേളനത്തില്‍ ജോര്‍ജ് നടത്തിയ പ്രസംഗം വീണ്ടും പരാതിക്ക് ഇടയാക്കി. ഈ പ്രസംഗത്തിനെതിരേയും പരാതി ഉയര്‍ന്നതോടെ ജാമ്യം റദ്ദാക്കണമെ ന്നാവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ വ്യവ സ്ഥ ലംഘിച്ചെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ഇപ്പോള്‍ ജാമ്യം റദ്ദാക്കി യത്.

ഇതിനിടെ, വെണ്ണലയിലെ പ്രസംഗത്തിനെതിരേയുള്ള കേസില്‍ പി.സി.ജോര്‍ജ് ന ല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ ഇടക്കാല ജാമ്യം ജോര്‍ജിനു ലഭിച്ചിരുന്നു. ഇതിനിടെ, ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാവ ശ്യ പ്പെട്ടു പാലാരിവട്ടം പോലീസ് സ്റ്റേഷനു മുന്നില്‍ പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധി ച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.